പ്രമുഖരുടെ വിക്കറ്റ് വീഴ്ത്തുന്നത് ഹോബിയാക്കിയവൻ, ഈ ചെക്കൻ വേറെ ലെവൽ എന്ന് ക്രിക്കറ്റ് ലോകം; ഫൈനലിൽ ഇന്ത്യയെ കാത്തിരിക്കുന്നത് പരീക്ഷണം

ഏഷ്യാ കപ്പ് സൂപ്പർ ഫോർ സ്റ്റേജിലെ രണ്ടാം മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കത്തിനിടെ അപ്രതീക്ഷിത തിരിച്ചടി നൽകിയ ഒരു പയ്യൻ. സ്പിന്നിനെ അമിതമായി തുണയ്ക്കുന്ന പിച്ചിൽ ലങ്കയുടെ പുതിയ കണ്ടെത്തലായ ദുനിത് വെല്ലലഗെ ഇന്ത്യയുടെ മുൻനിരയിൽ നാശം വിതച്ചിരുന്നു. ഇന്ത്യയുടെ 5 പ്രധാന വിക്കറ്റുകളാണ്‌ താരം അന്ന് വീഴ്ത്തിയത്.

തുടക്കത്തിൽ ശ്രീലങ്കൻ ഫാസ്റ്റ് ബോളറുമാർക്ക് എതിരെ രോഹിത് മികച്ച തുടക്കം നൽകി ഇല്ലായിരുന്നു എങ്കിൽ ആ മത്സരത്തിന്റെ ഫലം തന്നെ ചിലപ്പോൾ മറ്റൊന്ന് ആകുമായിരുന്നു. എന്തായാലും ഇരുപത് വയസുകാരൻ ലോകത്തിന് മുന്നിൽ സൂപ്പർ സ്റ്റാറായി. അവൻ ആരാണ് എന്നത് എല്ലാവരും അന്വേഷിച്ച് തുടങ്ങി.

രോഹിതും, രാഹുലും, ഗില്ലും, ഇഷാനും, രാഹുലും അടങ്ങുന്ന പ്രമുഖരെ വീഴ്ത്തിയ പയ്യൻ നിസാരക്കാരൻ അല്ല എന്ന് അന്നുതന്നെ എല്ലാവരും പറഞ്ഞു. അവനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ആരാധകർ ഞെട്ടി. അവൻ മുമ്പ് ഓസ്‌ട്രേലിയയുടെ ഗ്ലെൻ മാക്സ്‌വെല്ലിന്റെ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. കൂടാതെ ഇന്നലെ പാകിസ്താനെതിരെ ബാബറിന്റെ വിക്കറ്റും വീഴ്ത്തി.

Read more

ഇരുപത് വയസിൽ താരം വീഴ്ത്തിയിരിക്കുന്നത് ലോക ക്രിക്കറ്റിലെ രാജാക്കന്മാരെയാണ്. മറ്റ് പല പ്രമുഖരും ആഗ്രഹിക്കുന്ന ഈ നേട്ടത്തിലേക്ക് ഈ ചെറുപ്രായത്തിലെ എത്തിയ താരം വരാനിരിക്കുന്ന ക്രിക്കറ്റ് കാലം തന്റേതാക്കി മാറ്റുമെന്ന് പറയുന്നു. എന്തായാലും ഞായറാഴ്ച്ച നടക്കുന്ന ഫൈനൽ മത്സരം ഇന്ത്യക്ക് പരീക്ഷണം തന്നെ ആകുമെന്ന് ഉറപ്പാണ്.