വെറും 'ലിറ്റില്‍' അല്ല ഇത് വേറെ ലെവല്‍ ഐറ്റം; ചരിത്ര നേട്ടത്തില്‍ ഐറിഷ് താരം; വിറച്ച് കിവീസ്- വീഡിയോ

കര്‍ട്ടിസ് കാംഫറിന് ശേഷം ടി20 ലോകകപ്പ് ചരിത്രത്തില്‍ ഒരു ഐറിഷ് താരത്തിന്റെ രണ്ടാമത്തെ ഹാട്രിക് സ്വന്തമാക്കി ചരിത്രത്തിന്റെ ഭാഗമായി ജോഷ്വ ലിറ്റില്‍. ഇന്ന് ന്യൂസിലന്‍ഡിനെതിരായ അയര്‍ലണ്ടിന്റെ സൂപ്പര്‍ 12 പോരാട്ടത്തിനിടെയാണ് ലിറ്റില്‍ ഈ നേട്ടം കൈവരിച്ചത്.

19-ാം ഓവറില്‍ കെയ്ന്‍ വില്യംസണ്‍, ജെയിംസ് നീഷാം, മിച്ചല്‍ സാന്റ്‌നര്‍ എന്നിവരുടെ വിക്കറ്റുകളാണ് ലിറ്റില്‍ വീഴ്ത്തിയത്. ഇതോടെ യുഎഇയുടെ കാര്‍ത്തിക് മെയ്യപ്പന് ശേഷം ടി20 ലോകകപ്പിന്റെ ഈ പതിപ്പില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ബൗളറായി ലിറ്റില്‍ മാറി.

വെറും 34 പന്തില്‍ 61 റണ്‍സെടുത്ത ക്യാപ്റ്റന്‍ വില്യംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ കിവീസ് 200ന് മുകളില്‍ സ്‌കോറിലേക്ക് കുതിക്കുന്നതായി തോന്നി. എന്നിരുന്നാലും, ജോഷ്വ ലിറ്റില്‍ നിന്ന് ഒരു ഷോര്‍ട്ട് ബോള്‍ വില്യംസണിനെ കുരുക്കിലാക്കി. ആ ഡെലിവറി നേരിട്ട് ഡീപ് സ്‌ക്വയര്‍ ലെഗിന്റെ കൈകളിലേക്ക് വലിച്ചെറിയാന്‍ മാത്രമേ അദ്ദേഹത്തിന് കഴിഞ്ഞുള്ളൂ.

നീഷാമിന്റെയും സാന്റ്‌നറുടെയും വിക്കറ്റുകള്‍ ഏതാണ്ട് പരസ്പരം കാര്‍ബണ്‍ കോപ്പികളായിരുന്നു. പന്ത് പിച്ചില്‍ നിന്ന് തെന്നിമാറി, സ്റ്റമ്പിന് തൊട്ടുമുമ്പില്‍ കിവികളെ കുടുക്കി. 22 റണ്‍സ് വഴങ്ങിയാണ് താരത്തിന്റെ മൂന്ന് വിക്കറ്റ് പ്രകടനം.

View this post on Instagram

A post shared by ICC (@icc)

മത്സരത്തില്‍ 186 എന്ന ലക്ഷ്യമാണ്കിവീസ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ വിജയിച്ചാല്‍ കിവീസിന് സെമിഫൈനലിലേക്ക് യോഗ്യത നേടാം.