സഞ്ജു ഫോമായി, ആവേശപ്പോരില്‍ ജയം കൈവിടാതെ കേരളം

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ വിജയ തോരോട്ടം തുടര്‍ന്ന് കേരളം. ഗ്രൂപ്പ് ഘട്ടത്തിലെ നാലാംറൗണ്ട് മല്‍സരത്തില്‍ ചണ്ഡിഗഡിനെ കേരളം ഏഴ് റണ്‍സിന് പരാജയപ്പെടുത്തി. കേരളം മുന്നോട്ടുവെച്ച 194 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ചണ്ഡിഗഡിന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.

അര്‍ദ്ധ സെഞ്ച്വറിയുമായി നായകന്‍ മനന്‍ വോറ പൊരുതിയെങ്കിലും ടീമിന് ജയം നേടി കൊടുക്കാനായില്ല. മനല്‍ വോറയാണ് ചണ്ഡിഗഡിന്റെ ടോപ് സ്‌കോറര്‍. താരം 61 ബോളില്‍ 95 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഭാഗമേന്ദര്‍ ലതര്‍ 12 ബോളില്‍ 31 റണ്‍സെടുത്ത് വിജയ പ്രതീക്ഷ സമ്മാനിച്ചെങ്കിലും ഫലം കണ്ടില്ല. ശിവം ഭാംബ്രി 29 റണ്‍സെടുത്തു. മറ്റാര്‍ക്കും ചണ്ഡിഗഡ് നിരയില്‍ തിളങ്ങാനായില്ല.

കേരളത്തിനായി ബേസില്‍ തമ്പിയും വിനോദ് കുമാറും രണ്ട് വിക്കറ്റ് വീതവും ജലജ് സക്‌സേന, ശ്രേയസ് ഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോം കണ്ടെത്തിയ മത്സരത്തില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് കേരളം 193 റണ്‍സെടുത്തത്.

സഞ്ജു 32 പന്തില്‍ 5 റണ്‍സെടുത്തു. മൂന്നു സിക്‌സും നാലും ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ പ്രകടനം. സഞ്ജുവാണ് ടീമിന്റെ സ്‌കോററര്‍. സഞ്ജുവിന് പുറമേ പുറമെ വിഷ്ണു വിനോദ് (42), വരുണ്‍ നായനാര്‍ (47) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.