INDIAN CRICKET: ചില താരങ്ങൾ പിആർ കൊണ്ട് മാത്രമാണ് ജീവിക്കുന്നത്, അവർ ലൈക്കുകളും...; പ്രമുഖരെ കുത്തി രവീന്ദ്ര ജഡേജ; വീഡിയോ കാണാം

ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചില ക്രിക്കറ്റ് താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈക്കുകളും ഫോളോവേഴ്‌സും വാങ്ങുന്നുണ്ടെന്ന് ആരുടേയും പേര് പരാമർശിക്കാതെ ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ അടുത്തിടെ നടന്ന അഭിമുഖത്തിൽ പറഞ്ഞു. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ (സിഎസ്‌കെ) താരവും മുൻ ഇന്ത്യൻ സഹതാരവുമായ രവിചന്ദ്രൻ അശ്വിനുമായി നടത്തിയ യൂട്യൂബ് ചാനലിൽ നടത്തിയ അഭിമുഖത്തിനിടെയാണ് ജഡേജ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്.

സി‌എസ്‌കെയുടെ സഹ ഓൾ‌റൗണ്ടർ രവിചന്ദ്രൻ അശ്വിനുമായി സംവദിക്കുന്നതിനിടെ, ഇന്ത്യൻ ടീമിലെ പിആർ സംസ്കാരത്തെ രവീന്ദ്ര ജഡേജ വിമർശിച്ചു. ക്രിക്കറ്റ് താരം ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ, കെ‌എൽ രാഹുൽ, ശ്രേയസ് അയ്യർ തുടങ്ങിയ ഇന്ത്യൻ താരങ്ങളിൽ ആറിലൊക്കെ നേർക്കാണ് അദ്ദേഹം വിരൽ ചൂണ്ടിയത് എന്നാണ് ആരാധകർ പറയുന്നത്.

ഡ്രസ്സിംഗ് റൂമിൽ ബഹുമാനം നേടേണ്ടത് ഓരോ കളിക്കാരനും പ്രധാനമാണെന്ന് 36 കാരൻ പറഞ്ഞു. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അവർ ലൈക്കുകളും ഫോളോവേഴ്‌സും വർദ്ധിപ്പിക്കുന്നത് പോലുള്ള ‘വാങ്ങാവുന്ന’ സോഷ്യൽ മീഡിയ ഇടപെടൽ നടത്തുന്നത് വഴി അവരുടെ പ്രൊഫൈലിന് ഒരു വിശ്വാസ്യതയും നൽകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചില ക്രിക്കറ്റ് കളിക്കാരുടെ ഇമേജ് രൂപപ്പെടുത്തുന്നതിൽ പിആർ പങ്ക് വഹിക്കുന്നു എന്ന തോന്നൽ കൂടുതലായി ഉള്ളപ്പോൾ ആണ് ജഡേജയുടെ അഭിപ്രായങ്ങൾ വരുന്നത്. പെട്ടെന്ന് ഒരു സുപ്രഭാതം മുതൽ ചില താരങ്ങൾക്ക് സോഷ്യൽ മീഡിയയിൽ കിട്ടുന്ന പിന്തുണ, ലൈക്കുകളുടെ എണ്ണം തുടങ്ങിയവ അതിന്റെ തെളിവാണ്.

എന്നിരുന്നാലും, രവീന്ദ്ര ജഡേജയുടെ ഐപിഎൽ സഹതാരവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ എംഎസ് ധോണി, തന്റെ പല മാനേജർമാരും പിആർ പിന്തുടരാൻ പ്രേരിപ്പിച്ചിട്ടും താൻ ഒരിക്കലും പിആർ പിന്തുടർന്നിട്ടില്ലെന്ന് അവകാശപ്പെട്ടു. 2024 ൽ, ഇതിഹാസ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ പിആർ സംസ്കാരത്തെ കൗശലപൂർവ്വം പരിഹസിച്ചു, നല്ല ക്രിക്കറ്റ് കളിക്കുന്ന കളിക്കാർക്ക് പിആർ ആവശ്യമില്ലെന്ന് പറഞ്ഞിരുന്നു.