ഇന്ത്യൻ ടീമിൽ രാഹുൽ ദ്രാവിഡിന് ശേഷം വൻ മതിൽ എന്ന വിളിപ്പേര് കിട്ടിയ താരമാണ് ചേതേശ്വർ പൂജാര. ടെസ്റ്റ് ഫോർമാറ്റിൽ സ്ഥിരതയാർന്ന മികച്ച പ്രകടനങ്ങൾ കാരണം ഇന്ത്യക്ക് ഒരുപാട് സംഭാവനകൾ താരം നൽകിയിട്ടുണ്ട്. എന്നാൽ ഇപ്പോൾ നാളുകൾ ഏറെയായി താരം ഇന്ത്യൻ ടീമിന് പുറത്ത് നിൽക്കുകയാണ്.
ഇപ്പോഴിതാ ചേതേശ്വര്‍ പൂജാരയുടെ ബാറ്റിങ് മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ഏകദിന ക്യാപ്റ്റന്‍ രോഹിത് ശർമ്മ. ‘ദി ഡയറി ഓഫ് എ ക്രിക്കറ്റേഴ്സ് വൈഫ്’ എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവേയായിരുന്നു ആഭ്യന്തര ക്രിക്കറ്റ് ദിനങ്ങള്‍ ഓര്‍ത്തെടുത്ത് രോഹിത് സംസാരിച്ചത്.
രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ:
Read more
” എനിക്കിപ്പോഴും ഓര്‍മയുണ്ട്. ടീം മീറ്റിങ്ങുകളില്‍ പൂജാരയെ എങ്ങനെ പുറത്താക്കാം എന്നതിനെ കുറിച്ചായിരുന്നു ഞങ്ങളുടെ പ്രധാന ചര്‍ച്ചകള്‍. പൂജാരയെ പുറത്താക്കിയില്ലെങ്കില്‍ ഞങ്ങള്‍ കളി തോല്‍ക്കും. പൂജാര ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി വെയിലത്ത് ഫീല്‍ഡ് ചെയ്യേണ്ടി വരുമായിരുന്നു. മത്സരം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തുമ്പോഴേക്കും മുഖത്തിന്റെ നിറം മാറിയിട്ടുണ്ടാകും” രോഹിത് ശർമ്മ പറഞ്ഞു.