IPL 2025: ജയിക്കേണ്ട കളി ഗുജറാത്ത് കൈവിട്ടതിന് കാരണമിത്, ആ പിഴവുകള്‍ വലിയ വില കൊടുക്കേണ്ടി വന്നുവെന്ന് ശുഭ്മാന്‍ ഗില്‍

ഐപിഎല്‍ 2025 എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനോട് തോറ്റതില്‍ പ്രതികരണവുമായി ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്‍. മുംബൈയുടെ പ്രധാന ബാറ്റര്‍മാരുടെ മൂന്ന് ക്യാച്ചുകള്‍ വിട്ടുകളഞ്ഞത് മത്സരത്തില്‍ ഗുജറാത്തിന് വലിയ തിരിച്ചടിയായെന്ന് ഗില്‍ മത്സരശേഷം പറഞ്ഞു. രണ്ടാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ രോഹിത് ശര്‍മ്മ ക്യാച്ച് നല്‍കിയപ്പോള്‍ ജെറാള്‍ഡ് കോറ്റ്‌സി അത് വിട്ടുകളഞ്ഞു. ഇത് തുടക്കത്തിലേ തന്നെ ഫീല്‍ഡിങ്ങില്‍ ഗുജറാത്ത് നടത്തിയ വലിയ പിഴവായിരുന്നു.

മൂന്നാം ഓവറില്‍ സിറാജിന്റെ പന്തില്‍ രോഹിതിന്റെ ക്യാച്ച് വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് വിട്ടുകളഞ്ഞത് അടുത്ത പിഴവായി. പിന്നീട് സുര്യകുമാര്‍ 25 റണ്‍സ് എടുത്ത നില്‍ക്കുന്ന സമയത്ത് നല്‍കിയ ക്യാച്ചും കുശാല്‍ മെന്‍ഡിസ് വിട്ടുകളഞ്ഞു. “മുംബൈയുടെ പ്രധാന ബാറ്റര്‍മാരുടെ മൂന്ന് ക്യാച്ച് അവസരങ്ങള്‍ ടീമംഗങ്ങള്‍ വിട്ടുകളഞ്ഞത് ഉള്‍കൊള്ളാനായില്ലെന്ന് ശുഭ്മാന്‍ ഗില്‍ പറഞ്ഞു. ബൗളര്‍മാര്‍ക്ക് നിയന്ത്രിക്കാന്‍ എളുപ്പമായിരുന്നില്ല, മൂന്ന് ക്യാച്ചുകള്‍ നഷ്ടപ്പെടുത്തുമ്പോള്‍ അത് സഹായിക്കില്ല, ഗില്‍ പറഞ്ഞു.

Read more

സായിക്കും വാഷിംഗ്ടണിനും ഞങ്ങള്‍ നല്‍കിയ സന്ദേശം ലളിതമായിരുന്നു. നിങ്ങള്‍ കളിക്കാന്‍ ആഗ്രഹിക്കുന്ന ഗെയിം കളിക്കുക, ടീമിനെ വിജയിപ്പിക്കാന്‍ ഇരുവര്‍ക്കും ഒരേ ലക്ഷ്യമായിരുന്നു, ഗില്‍ പറഞ്ഞു. മഞ്ഞ് കാരണം, വിക്കറ്റ് ഞങ്ങള്‍ക്ക് എളുപ്പമായി. തീര്‍ച്ചയായും ഞങ്ങള്‍ക്ക് ധാരാളം പോസിറ്റീവുകള്‍ ഉണ്ടായിരുന്നു. കഴിഞ്ഞ 2, 3 മത്സരങ്ങള്‍ ഞങ്ങളുടെ വഴിക്ക് പോയില്ല, പക്ഷേ എല്ലാ കളിക്കാര്‍ക്കും, പ്രത്യേകിച്ച് സായിക്കും ക്രെഡിറ്റ് നല്‍കുന്നു. ഈ സീസണില്‍ അദ്ദേഹം ഞങ്ങള്‍ക്ക് മികച്ചതായിരുന്നു, ഗില്‍ പറഞ്ഞു