ധോണിയ്ക്ക് പകരക്കാരനാകാന്‍ കഴിയില്ലെന്ന് സഞ്ജു

ഇന്ത്യയുടെ സൂപ്പര്‍താരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ മഹേന്ദ്ര സിംഗ് ധോണിയ്ക്ക ശേഷം ഇന്ത്യയുടെ വിക്കറ്റ് കാക്കുക ആരാകുമെന്ന് ക്രിക്കറ്റ്‌ലോകത്ത് ഏറെ നാളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. വൃദ്ധിമാന്‍ സാഹയും റിഷഭ് പന്തും സഞ്ജു സാംസണുമെല്ലാമാണ് ധോണിയുടെ പകരക്കാരായി വിലയിരുത്തപ്പെടാറ്.

എന്നാല്‍ ഒരിക്കലും ധോണിയ്ക്ക് പകരക്കാരനാകാന്‍ തനിക്ക് കഴിയില്ലെന്ന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സഞ്ജു വി. സാംസണ്‍ പറയുന്നത്. ധോണിയോടൊപ്പം കളിക്കുകയെന്നത് സ്വപ്നമാണെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. മീഡിയ വണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജു.

ഐപിഎല്‍ മികച്ച അവസരമാണ്. പുതിയ താരങ്ങള്‍ക്ക് നിരവധി അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. വിക്കറ്റ് കീപ്പര്‍ ഇതിഹാസ താരമായ ധോണിക്ക് പകരക്കാരനാവാന്‍ തനിക്ക് ഒരിക്കലും കഴിയില്ല. ധോണിക്ക് തുല്യം ധോണി മാത്രം. ധോണിയോടൊപ്പം കളിക്കുകയെന്നത് എന്റെ സ്വപ്നമാണ്. ഇന്ത്യന്‍ ടീമിലെത്താന്‍ ഐപിഎല്‍ മികച്ച അവസരമാണ്. കഴിവിന്റെ പരമാവധി മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ശ്രമിക്കുന്നതെന്നും സഞ്ജു പറഞ്ഞു.

കഴിഞ്ഞ ഐപില്‍ സീസണില്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിന് വേണ്ടി കളിച്ച സഞ്ജുവിനെ രാജസ്ഥാന്‍ റോയല്‍സ് 8 കോടി രൂപയ്ക്കാണ് തിരിച്ചുപിടിച്ചത്.