ഐപിഎലിൽ ഇന്നലെ നടന്ന മത്സരത്തിൽ ലക്‌നൗ സൂപ്പർ ജയ്ൻറ്റ്സ് മുംബൈ ഇന്ത്യൻസിനോട് 6 വിക്കറ്റുകൾക്ക് പരാജയപെട്ടു. ഇതോടെ ലക്‌നൗ ടൂർണമെന്റിൽ നിന്നും പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ മിച്ചൽ മാർഷിന്റെയും(44) നിക്കോളാസ് പൂരന്റെയും(63) മികവിൽ 228 റൺസ് നേടിയിരുന്നു.
മികച്ച ബാറ്റിംഗ് പ്രകടനവുമായി മുംബൈ താരങ്ങളായ രോഹിത് ശർമയും(84) റയാൻ റിക്കിൽട്ടണും(83) കളം നിറഞ്ഞതോടെ ലക്‌നൗവിന്റെ കൈയിൽ നിന്ന് മത്സരം കൈവിട്ട് പോകുകയായിരുന്നു. ഇപ്പോഴിതാ രോഹിത് ശർമയുടെ മികവിനെ വാനോളം പുകഴ്ത്തി സംസാരിച്ചരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്കർ.
‘കഴിഞ്ഞ ഒരുവര്‍ഷമായി രോഹിത് ശര്‍മയെ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു ഞാന്‍. ഐപിഎലിലും വൈറ്റ്‌ബോള്‍ ക്രിക്കറ്റിലും ക്യാപ്റ്റന്‍സി ഒഴിഞ്ഞതിന് ശേഷം അദ്ദേഹം ബാറ്റിങ്ങില്‍ നന്നായി ശ്രദ്ധിക്കുന്നു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ മികച്ചുനിന്നു, ഈ ഐപിഎലിലും അദ്ദേഹം തുടര്‍ച്ചയായി ഫോമിലാണ്.
Read more
സാധാരണയില്‍ ഐപിഎല്‍ ക്രിക്കറ്റില്‍ അദ്ദേഹം 400 മുതല്‍ 500 റണ്‍സ് വരെ നേടാറുണ്ട്. അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ടീമിന് മികച്ച സ്‌കോറുകള്‍ക്ക് കാരണവുമാകുന്നു’ സുനിൽ ഗവാസ്കർ പറഞ്ഞു.







