ഏകദിന ലോകകപ്പ്: മുന്‍ തൂക്കം ഇന്ത്യയ്ക്ക് തന്നെ, രണ്ടു പേരുടെ പ്രകടനം നിര്‍ണായകമാകുമെന്ന് മഗ്രാത്ത്

ഇന്ത്യയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യ നേടുമെന്ന് ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്ത്. ഓസ്‌ട്രേലിയയാണ് തന്റെ പ്രിയ ടീമെന്നും പക്ഷേ ഇന്ത്യ ലോകകപ്പ് നേടാതിരിക്കാന്‍ കാരണങ്ങളൊന്നും കാണുന്നില്ലെന്നും മഗ്രാത്ത് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ഇന്ത്യ, പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യത. ഈ ടീമുകളില്‍ കപ്പ് നേടാന്‍ മുന്‍തൂക്കം ഇന്ത്യയ്ക്കാണ്. ഹോം ഗ്രൗണ്ട് ആനുകൂല്യം മാത്രമല്ല കാരണം. ഏറ്റവും ശക്തമായ ടീം ഇന്ത്യയുടേതാണ്. ബാറ്റിംഗ്, ബോളിംഗ്, ഓള്‍റൗണ്ട് മികവുകളില്‍ മുന്നില്‍.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ എന്നിവരുടെ പ്രകടനം നിര്‍ണായകമാകും. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നീ ഓള്‍റൗണ്ടര്‍മാര്‍ ടീമിന്റെ ശക്തി വര്‍ധിപ്പിക്കുന്നു. ജസ്പ്രീത് ബുമ്ര തിരിച്ചെത്തുന്നതോടെ ബോളിംഗ് നിരയും കൂടുതല്‍ ശക്തമാകും- മഗ്രാത്ത് പറഞ്ഞു.

പരിക്കേറ്റ് പുരത്തിരിക്കുന്ന ഇന്ത്യന്‍ ഹിറ്റ് പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിന്‍ഡീസ് പര്യടനത്തിന് ശേഷം വരുന്ന അയലന്‍ഡ് പര്യടനത്തിലാണ് ബുംറ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയ്ക്കായി ഇറങ്ങുന്നത്.