കിവീസിന് എതിരെയും സഞ്ജുവിനെ വേട്ടയാടി നിര്‍ഭാഗ്യം, ഇന്ത്യ എയ്ക്ക് തകര്‍പ്പന്‍ ജയം

ന്യൂസിലന്‍ഡ് എ ടീമിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇന്ത്യ എ ടീമിന് തകര്‍പ്പന്‍ ജയം. 92 റണ്‍സിനാണ് ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ എ ടീം കിവീസ് നിരയെ തകര്‍ത്തത്. ഇന്ത്യ എ ഉയര്‍ത്തിയ 280 റണ്‍സിന്റെ വിജയലക്ഷ്യത്തിന് മുന്നില്‍ ന്യൂസിലന്‍ഡ് 187 റണ്‍സിന് കീഴടങ്ങുകയായിരുന്നു.

93 റണ്‍സെടുത്ത റുതുരാത് ഗോള്‍വാര്‍ഡും അന്‍പത് റണ്‍സ് വീതമെടുത്ത ശുഭ്മാന്‍ ഗില്ലും സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയമൊരുക്കിയത്. ക്രുനാല്‍ പാണ്ഡ്യ 41 റണ്‍സും എടുത്തു. 103 പന്തില്‍ എട്ട് ഫോറും രണ്ട് സിക്‌സും സഹിതമാണ് ഗോള്‍വാര്‍ഡ് 93 റണ്‍സെടുത്തത്.

അതെസമയം മലയാളി താരം സഞ്ജു സാംസണ്‍ നിരശപ്പെടുത്തി. ഏഴ് പന്തില്‍ നാല് റണ്‍സുമായി ബാറ്റിംഗ് തുടര്‍ന്ന സഞ്ജു നിര്‍ഭാഗ്യകരമായി റണ്ണൗട്ടായി പുറത്താകുകയായിരുന്നു. എന്നാല്‍ കീപ്പിംഗില്‍ സഞ്ജു തിളങ്ങി നിര്‍ണായകമായ രണ്ട് ക്യാച്ചുകള്‍ സ്വന്തമാക്കാന്‍ മലയാളി താരത്തിനായി.

നാല് വിക്കറ്റ് വീഴ്ത്തിയ ഗിബ്‌സനാണ് കിവീസ് ബൗളിംഗ് നിരയെ നിയന്ത്രിണ്ച്ചത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡിനായി 50 റണ്‍സെടുത്ത ബൗല മാത്രമാണ് തിളങ്ങിയത്.

നാല് വിക്കറ്റ് വീഴ്ത്തി ഖലീല്‍ അഹമ്മദും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി മുഹമ്മദ് സിറാജും ക്രുനാല്‍ പാണ്ഡ്യയുമാണ് കിവീസ് ബാറ്റിംഗ് നിരയെ തകര്‍ത്തത്. ഖലീല്‍ 9.1 ഓവറില്‍ 43 റണ്‍സ് മാത്രം വഴങ്ങിയാണ് നാല് വിക്കറ്റ് വീഴ്ത്തിയത്. സിറാജാകട്ടെ എട്ട് ഓവറില്‍ 33 റണ്‍സ് വിട്ട് കൊടുത്താണ് രണ്ട് വിക്കറ്റ് നേട്ടം ആഘോഷിച്ചത്.