361 ദിവസത്തിന് ശേഷം തകര്‍പ്പന്‍ തിരിച്ചുവരവ്, സൂപ്പര്‍ താരത്തിന് ഓസ്‌ട്രേലിയയിലേക്ക് ലെയ്റ്റ് ടിക്കറ്റ്!

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് മുഹമ്മദ് ഷമി. 361 ദിവസത്തിന് ശേഷം മൈതാനത്ത് തിരിച്ചെത്തിയ പേസര്‍ തന്റെ ക്ലാസ് പ്രദര്‍ശിപ്പിച്ചു. മടങ്ങി വരവില്‍ രഞ്ജി ട്രോഫി മത്സരത്തില്‍ കളിക്കുന്ന താരം മധ്യപ്രദേശിനെതിരെ തകര്‍പ്പന്‍ സ്‌പെല്‍ പുറത്തെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗാളിന് ഒന്നാം ഇന്നിംഗ്സില്‍ 229 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടയില്‍ 30 ഓവറില്‍ 103/1 എന്ന നിലയില്‍ എംപി ഒന്നാം ദിനം അവസാനിപ്പിച്ചു. എന്നാല്‍ രണ്ടാം ദിവസം ഷമി കാര്യങ്ങള്‍ ബംഗാളിന് അനുകൂലമാക്കി.

ശുഭം ശര്‍മ്മ, സരന്‍ഷ് ജെയിന്‍, കുമാര്‍ കാര്‍ത്തികേയ, കുല്‍വന്ത് ഖെജ്രോലിയ എന്നിവരെ ഷമി പുറത്താക്കിയ വെറ്ററന്‍ പേസര്‍ തന്റെ ആദ്യ ഇന്നിംഗ്സ് സ്‌പെല്‍ 19 ഓവറില്‍ 54/4 എന്ന നിലയില്‍ മഹത്തരമാക്കി. ഷമിയുടെ തകര്‍പ്പന്‍ പ്രകടനത്തില്‍ എംപി 167 റണ്‍സിന് പുറത്തായി.

ഷമിയുടെ ഈ മികച്ച പ്രകടനം തീര്‍ച്ചയായും അദ്ദേഹത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് സജ്ജമാക്കും. സ്ഥിതിഗതികള്‍ അനുസരിച്ച്, ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ താരത്തിനാകില്ല. എന്നാല്‍ മൂന്നാം ടെസ്റ്റ് മുതല്‍ താരത്തിന് കളിക്കാന്‍ ആയേക്കും.

Read more

അഹമ്മദാബാദില്‍ നടന്ന ഏകദിന ലോകകപ്പ് 2023 ഫൈനലിലാണ് ഷമി ഇന്ത്യയ്ക്കുവേണ്ടി അവസാനമായി കളിച്ചത്. ഇതിനെ അദ്ദേഹം കണങ്കാലിന് ശസ്ത്രക്രിയ നടത്തി. ഇത് സുഖം പ്രാപിക്കാന്‍ ഏകദേശം ഒരു വര്‍ഷമെടുത്തു. ഇതോടെ രാജ്യത്തിനായുള്ള ചില പ്രധാന ടൂര്‍ണമെന്റുകളില്‍ പേസര്‍ക്ക് നഷ്ടമായി.