പർപ്പിളും ഓറഞ്ചും കൂടെ ചേർത്ത് ഒരു ബ്രൗൺ ക്യാപ് നമുക്ക് അവന് കൊടുക്കാം, രണ്ട് ക്യാപ്പും ഒരുമിച്ച് വേണമെന്ന വാശിയിയാണവന്; യഥാർത്ഥത്തിൽ പർപ്പിൾ ക്യാപ് അർഹിക്കുന്നത് അയാൾ മാത്രം; ആരാധകർ കലിപ്പിൽ

ഐ.പി.എലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്‌ത്തുന്ന ബോളർക്ക് കൊടുക്കുന്നത് പർപ്പിൾ ക്യാപ്പാണ്. ഏറ്റവും കൂടുതൽ റൺസ് നേടുന്നവർക്ക് കിട്ടുന്നതോ ഓറഞ്ച് ക്യാപ്. ഈ 2 ക്യാപ്പും ഒരേ സീസണിൽ ഒരുമിച്ച് കിട്ടിയ താരങ്ങൾ ആരും ഇല്ല. ഒന്നെങ്കിൽ പർപ്പിൾ, അല്ലെങ്കിൽ ഓറഞ്ച് ഇതാണ് താരങ്ങൾ സ്വപ്നം കാണുന്നതെങ്കിൽ ഇതും 2 ഉം നേടണമെന്ന വാശിയിലാണ് ചെന്നൈ ബോളർ തുഷാർ ദേശ്പാണ്ഡെ. ഇന്ന് ചെന്നൈ പഞ്ചാബ് മത്സരത്തിൽ പഞ്ചാബ് ജയിച്ചതിന് പിന്നാലെയാണ് താരം ട്രോളർമാരുടെ വക സ്പെഷ്യൽ ബ്രൗൺ ക്യാപിന് ഇരയായത്.

തുഷാർ ദേശ്പാണ്ഡെ നിലവിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തി ടൂർണമെന്റിൽ പർപ്പിൾ ക്യാബിൻ ഉടമയായി നിൽക്കുകയാണ്. എന്നാൽ ഇന്ന് 3 വിക്കറ്റുകൾ എടുത്ത അദ്ദേഹം വഴങ്ങിയായത് 4 ഓവറിൽ 49 റൺസ്. ഇത്ര വിക്കറ്റുകൾ നേടി ഉയർന്ന് നിൽക്കുമ്പോഴും റൺസ് ധാരാളമായി വഴങ്ങുന്നത് താരത്തിന് പണിയാകുന്നു, ഇന്ന് ചെന്നൈ ജയം ഉറപ്പിച്ച ചെന്നൈ നായകൻ ധോണി, 30 പന്തിൽ 72 പഞ്ചാബിന് വേണ്ട ഘട്ടത്തിൽ ബോൾ തുഷാറിന്റെ കൈയിൽ കൊടുക്കുമ്പോൾ അപകടം മണത്തിരുന്നില്ല. എന്നാൽ ആ ഓവറിൽ താരം ലിവിങ്സ്റ്റൺ ബാറ്റ് ചെയ്യുമ്പോൾ വഴങ്ങിയത് 24 റൺസാണ്. അതോടെ മത്സരത്തിലേക്ക് പഞ്ചാബ് തിരുത്തിച്ചുവന്നു.

കൂടുതൽ റൺസ് വഴങ്ങി ഓറഞ്ച് ക്യാപ് റേസിന് മുന്നിൽ നിൽക്കണമെന്ന വാശിയാണ് താരത്തിന് എന്നാണ് ട്രോൾ. ക്യാപ് കിട്ടിയില്ലെങ്കിൽ കുഴപ്പമില്ല, ഇനി ഇവനെ കളിപ്പിക്കരുതെന്നും ആരാധകർ ആവശ്യപെടുന്നു. മലിംഗ ജൂനിയർ എന്ന പേരിൽ അറിയപ്പെടുന്ന മതീഷ പതിരണയാൻ പർപ്പിൾ ക്യാപ് അർഹിക്കുന്നതെന്നും അവസാന ഓവറിൽ പൊരുതി നോക്കിയെന്നും ആരാധകർ പറയുന്നുണ്ട്.

കഴിഞ്ഞ കളിയിലെ പരാജയത്തിന്റെ ക്ഷീണം തീർക്കാൻ ഇറങ്ങിയ ചെന്നൈയ്ക്ക് കിട്ടിയത് വമ്പൻ പണി. പഞ്ചാബ് കിങ്സിനെതിരെ ഏറ്റുമുട്ടി ആദ്യം ബാറ്റുചെയ്ത ചെന്നൈ ഉയർത്തിയ 201 റൺസ് വിജയലക്ഷ്യം അവസാന പന്തിൽ മറികടന്ന് പഞ്ചാബ് 4 വിക്കറ്റിന് മത്സരം സ്വന്തമാക്കി. വിജയപരാജയങ്ങൾ മാറി മാറി വന്ന മത്സരം സമ്മർദ്ദത്തെ അതിജീവിച്ച് പഞ്ചാബ് സ്വന്തമാക്കി. സിക്കന്ദർ റാസയാണ് വിജയവര കടത്തിയത്.