വിരമിക്കൽ പ്രഖ്യാപിക്കുന്നതിന് മുമ്പ് കോഹ്‌ലി അങ്ങനെ എന്നോട് പറഞ്ഞു, അത് കേട്ടപ്പോൾ....; രവി ശാസ്ത്രി പറയുന്നത് ഇങ്ങനെ

ദേശീയ ടീമിന്റെ ക്യാപ്റ്റനും മുഖ്യ പരിശീലകനുമായി നിന്ന കാലത്ത് വിരാട് കോഹ്‌ലിയും രവി ശാസ്ത്രിയും ടീം ഇന്ത്യയ്ക്ക് വേണ്ടി അത്ഭുതങ്ങൾ സൃഷ്ടിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഇരുവരുടെയും കാലഘത്തിൽ ഒരു പ്രധാന ശക്തിയായി മാറുകയും വിദേശ പരമ്പരകളിൽ പ്രധാനപ്പെട്ട വിജയങ്ങൾ നേടുകയും ചെയ്തു. ഇന്ത്യ ആദ്യമായി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന പതിപ്പിന്റെ ഫൈനലിലേക്ക് എത്തുകയും ചെയ്തതും ഇവർ ഉള്ളപ്പോൾ ആണ്. ഈ ജോഡി ഇന്ത്യൻ ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങൾ സമ്മാനിച്ചു.

മെയ് 12 ന് കോഹ്‌ലി ടെസ്റ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചപ്പോൾ എല്ലാവരെയും അത്ഭുതപ്പെടുത്തി. കോഹ്‌ലി vi മുമ്പ് ബാറ്റ്‌സ്മാനുമായി ഒരു സംഭാഷണം നടത്തിയതായി ശാസ്ത്രി പറഞ്ഞു. റെഡ്-ബോൾ ക്രിക്കറ്റിൽ തന്റെ രാജ്യത്തിന് താൻ എല്ലാം നൽകിയിട്ടുണ്ടെന്ന് കോഹ്‌ലിയുടെ മനസ്സിൽ വ്യക്തമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ച് സംസാരിച്ചു. പ്രഖ്യാപനം നടത്തുന്നതിന് ഒരു ആഴ്ച മുമ്പ് അദ്ദേഹം എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നു, ഒരു കളിക്കാരൻ എന്ന നിലയിൽ തനിക്കുള്ളതെല്ലാം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു” ശാസ്ത്രി ഐസിസി റിവ്യൂവിൽ പറഞ്ഞു.

“അദ്ദേഹത്തിന് ഒരു ഖേദവുമില്ലായിരുന്നു. വിരമിക്കലിന് പിന്നിൽ പ്രത്യേകിച്ച് ഒരു കാരണവും ഇല്ലെന്നും അത് വ്യക്തിപരമായ തീരുമാനം ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപ്പോൾ, അദ്ദേഹം ശരിയായ തീരുമാനമെടുത്തുവെന്ന് എനിക്ക് തോന്നി. പോകേണ്ട സമയമായി എന്ന് അദ്ദേഹത്തിന്റെ മനസ്സ് ശരീരത്തോട് പറഞ്ഞു,” ശാസ്ത്രി കൂട്ടിച്ചേർത്തു.

123 ടെസ്റ്റ് മത്സരങ്ങൾ കളിച്ച കോഹ്‌ലി 46.85 ശരാശരിയിൽ 9,230 റൺസ് നേടി.

“കളിയുടെ എല്ലാ മേഖലകളിലും അദ്ദേഹം മികച്ച സംഭാവന ചെയ്തു . ബാറ്റിംഗ്, ബൗളിംഗ്, ഫീൽഡിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളിൽ അദ്ദേഹം തന്റെ 100 ശതമാനം സംഭാവന നൽകുന്നു. ക്യാപ്റ്റൻസിയിലേക്ക് വന്നാൽ തന്ത്രപരമായ ഫീൽഡ് പ്ലേസിംഗ് നടത്തി അവൻ എതിരാളികളെ വരിഞ്ഞുകെട്ടി.” ശാസ്ത്രി പറഞ്ഞു.

അതേസമയം താൻ വിരമിക്കാൻ പോകുക ആണെന്ന് കോഹ്‌ലി ആകെ പറഞ്ഞത് ശാസ്ത്രിയോട് മാത്രം ആയിരുന്നു എന്ന് വാർത്തകൾ വന്നിരുന്നു.

Read more