കലിപ്പ് കട്ട കലിപ്പ്, വാർത്താസമ്മേളനത്തിൽ തട്ടിക്കയറി ദ്രാവിഡ്; പ്രകോപിപ്പിച്ചത് ആ ചോദ്യം

അഫ്ഗാനിസ്ഥാനെതിരായ ടി20 ലോകകപ്പ് 2024 മത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡിന് ചില കയ്പേറിയ ഓർമ്മകൾ കിട്ടി. ഇന്ത്യൻ ടീമിനൊപ്പമുള്ള മനോഹരമായ കരിയറിന് ശേഷം പരിശീലക കുപ്പായം അണിഞ്ഞ ദ്രാവിഡിന് ബാർബഡോസിൽ ഒരു കളിക്കാരനെന്ന നിലയിൽ മികച്ച കണക്കുകൾ ഒന്നും അവകാശപ്പെടാൻ ഇല്ല. ഇന്നലെ നടന്ന വാർത്ത സമ്മേളനത്തിൽ വേദിയിലെ അദ്ദേഹത്തിൻ്റെ മോശം സ്ഥിതിവിവരക്കണക്കുകൾ ഒരു റിപ്പോർട്ടർ അദ്ദേഹത്തെ ഓർമ്മിപ്പിച്ചപ്പോൾ, ഇന്ത്യൻ ഹെഡ് കോച്ച് ആ ചോദ്യത്തിൽ അസ്വസ്ഥനാകുകയും ശാന്തത കൈവിട്ടുള്ള മറുപടി നൽകുകയും ചെയ്തു.

വാർത്താമാമേളനത്തിലെ ചോദ്യങ്ങൾ ഇങ്ങനെ ആയിരുന്നു

റിപ്പോർട്ടർ: “രാഹുൽ, ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ ഇവിടെ കളിച്ചു. 1997 ൽ നടന്ന ടെസ്റ്റ് മത്സരത്തിലെ ഓർമ്മകൾ ഇല്ലേ ?”

ദ്രാവിഡ്: “ഒരുപാട് നന്ദി സുഹൃത്തേ! എനിക്ക് ഇവിടെ മറ്റ് ചില മാന്യമായ ഓർമ്മകളും ഉണ്ടായിരുന്നു.”

റിപ്പോർട്ടർ: “അതാണ് യഥാർത്ഥത്തിൽ എൻ്റെ ചോദ്യം. നാളെ നിങ്ങൾക്ക് പുതിയതും കൂടുതൽ മികച്ചതുമായ ഓർമ്മകൾ ഉണ്ടാക്കാനുള്ള അവസരമുണ്ടോ?”

ദ്രാവിഡ്: ഞാൻ പുതിയതായി ഒന്നും ചെയ്യാൻ പോകുന്നില്ല സഹോദരാ.

1997ൽ ഇന്ത്യ വെസ്റ്റ് ഇൻഡീസുമായി ഏറ്റുമുട്ടിയപ്പോഴാണ് ദ്രാവിഡ് ബാർബഡോസിലെത്തിയത്. ബ്രിഡ്ജ്ടൗണിൽ നടന്ന ടെസ്റ്റിൽ ഇന്ത്യൻ ടീം 38 റൺസിന് തോറ്റപ്പോൾ ദ്രാവിഡ് 78 ഉം 2 ഉം സ്കോർ ചെയ്തു. “ഞാൻ പഴയ കാര്യങ്ങളിൽ നിന്ന് വളരെ വേഗത്തിൽ മുന്നോട്ട് പോകുന്നു. അത് എൻ്റെ ഒരു കാര്യമാണ്. ഞാൻ പഴയ കാര്യങ്ങളിലേക്ക് തിരിഞ്ഞു നോക്കാറില്ല. ഇപ്പോൾ ഞാൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാൻ ഞാൻ ശ്രമിക്കുന്നു. 97-ലോ മറ്റോ സംഭവിച്ചതിനെക്കുറിച്ച് എനിക്ക് ആശങ്കയില്ല. ഇത് പുതിയ വർഷമാണ്.” ദ്രാവിഡ് ഓർമപ്പെടുത്തി.

Read more

ഇന്ന് സൂപ്പർ 8 ലെ തങ്ങളുടെ ആദ്യ പോരാട്ടത്തിൽ അഫ്ഗാൻ നേരിടുന്ന ഇന്ത്യ ജയം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്.