പഠിച്ച പാഠം ചതിച്ചു, കങ്കാരൂക്കളെ ഫ്രൈ ചെയ്ത് ഇന്ത്യ; മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഇന്ത്യൻ ടീമിന് വിശ്രമം നല്കാൻ കാണിച്ച ഓസീസിന്റെ മനസിന് "സല്യൂട്ട്"

ഇന്ത്യൻ സ്പിന്നറുമാരെ കളിക്കാൻ നന്നായി തന്നെ പഠിച്ചിട്ടുണ്ടെന്നും അത് എങ്ങനെയാണെന്ന് കാണിക്കാമെന്നും പറഞ്ഞ ഓസ്‌ട്രേലിയക്ക് തെറ്റി. ഞങ്ങളുടെ മണ്ണിൽ വന്നിട്ട് ഞങ്ങളെ ഒതുക്കാൻ ആരെയും ഞങ്ങൾ സമ്മതിക്കില്ല എന്ന ആവേശത്തിൽ പന്തെറിഞ്ഞ ഇന്ത്യൻ ബോളറുമാരുടെ മുന്നിൽ രണ്ടാം ഇന്നിങ്സിലും ഓസ്‌ട്രേലയ്ക്ക് പിഴച്ചു, ഇന്ത്യ ഉയർത്തിയ 223 റൺസിന്റെ ലീഡ് മറികടന്ന് വലിയ ലക്‌ഷ്യം മുന്നോട്ട് വെക്കാൻ ഇറങ്ങിയ ഓസ്‌ട്രേലിയയുടെ മേൽ വെള്ളിടി പോലെ വന്ന ജഡേജ- അശ്വിൻ സഖ്യം ഇറങ്ങിയപ്പോൾ കങ്കാരൂകൾ തോറ്റോടി. ഇന്ത്യക്ക് ഇന്നിങ്സിനും 132 റൺസിനും ജയം. രണ്ടാം ഇന്നിങ്സിൽ 5 വിക്കറ്റ് നേടിയ അശ്വിനും രണ്ട് വീതം വിക്കറ്റുകൾ നേടിയ ജഡേജയും ഷമിയും ഒരു വിക്കറ്റ് നേടിയ ആക്‌സറുമാണ് ജയം എളുപ്പമാക്കിയത്.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

അശ്വിനും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി

സ്മിത്ത് പുറത്തായ ശേഷം ഹാൻഡ്‌സ്‌കോപ്- അലക്സ് കാരി സഖ്യം ഓസ്‌ട്രേലിയയുടെ സ്കോർ ബോർഡ് പതുക്കെ ഉയർത്താൻ തുടങ്ങി, എന്നാൽ ടെസ്റ്റിൽ തന്റെ 450 വിക്കറ്റുകൾ എന്ന നേട്ടത്തിന് ഒരെണ്ണം അകലെ ആയിരുന്ന അശ്വിൻ കാരിയെ വീഴ്ത്തി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ ആർക്കും ചലനം ഉണ്ടക്കാൻ സാധിച്ചില്ല. ഹാൻഡ്‌സ്‌കോപ് ഒന്ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി.

രോഹിത്- രാഹുൽ സഖ്യം

രോഹിത്- രാഹുൽ സഖ്യം ഓപ്പണറുമാറായി ഇറങ്ങുബോൾ ഓസ്‌ട്രേലിയൻ അസ്പിന്നറുമാർ അവരുടെ മേൽ ഉണ്ടാക്കുന്ന ഭീക്ഷണിയെക്കുറിച്ച് ഓർത്തു ഇന്ത്യൻ ആരാധകർ ഒന്ന് ശങ്കിച്ചിരുന്നു, എന്നാൽ ഒരു പ്രശ്‌നവു ഉണ്ടായില്ല, ഇന്ത്യ ആഗ്രഹിച്ചതിലും അപ്പുറം മികച്ച തുടക്കമാണ് ഇരുവരും നൽകിയത്. രോഹിത് ആക്രമിച്ചപ്പോൾ രാഹുൽ പ്രതിരോധം തീർത്തു. വളരെ പോസിറ്റീവായി കളിക്കുന്നരോഹിതിനെ ഇന്ന് കാണാൻ കഴിഞ്ഞത്, ഏകദിന ശൈലിയിൽ ബാറ്റ് വീശിയ താരം നിലവിൽ 56 റൺസ് നേടി കഴിഞ്ഞു. കളി അവസാനിക്കാൻ ഒരു ഓവർ ബാക്കിയുള്ളപ്പോൾ രാഹുൽ 20 (71) വീണെങ്കിലും ഇന്ത്യ നിരാശരാണ്. കൂടുതൽ നഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ ആകണം അശ്വിനാണ് മൂന്നാമനായി ക്രീസിലെത്തിയത്.

രണ്ടാം ദിനം- രോഹിത്തിന്റെ ക്ലാസും മർഫിയുടെ മാസും; ജഡേജ അക്‌സർ സഖ്യത്തിന്റെ ചെറുത്തുനിൽപ്പ്

ഇന്നലെ രാഹുലിന്റെ വിക്കറ്റ് നേടിയ മർഫിയുടെ പന്തുകൾ തന്നെ ആയിരുന്നു ഇന്ത്യക്ക് വെല്ലുവിളി. ഇന്നലെ നൈറ്റ് വാച്ച്മാനായി ക്രീസിലെത്തിയ അശ്വിനെ 23(62) എൽ.ബി. ഡബ്ല്യൂ ആയി മടക്കിയ മടക്കിയ മർഫി തൊട്ടുപിന്നാലെ തന്നെ പൂജാര 7 മടക്കി ഇരട്ട പ്രകരം എലിപ്പിച്ചു. പൂജാരക്കു ശേഷം ക്രീസിലെത്തിയ കോഹ്ലിയെ അധികം വൈകാതെ മർഫി മടക്കി. അതിനിടെ രോഹിത് സെഞ്ചുറി നേടി, മർഫിയുടെ 5 വിക്കറ്റ് പ്രകടനമാണ് ദിവസത്തിലെ ഏറ്റവും വലിയ ആകർഷണം. കെ.എസ് ഭാരത്തിനും ഒന്നും ചെയ്യാനായില്ല, മർഫിക്ക് ഇരയായി അദ്ദേഹവും മടങ്ങി. 120 റൺസെടുത്ത രോഹിതിന്റെ കുട്ടി തെറിപ്പിച്ച് കമ്മിൻസ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും ജഡേജ- അക്‌സർ സഖ്യം ഓസ്‌ട്രേലിയയുടെ ബോളറുമാർക്ക് യാതൊരു പഴുതും നൽകാതെ ബാറ്റ് വീശിയതോടെ ഇന്ത്യ ആഗ്രഹിച്ച ലീഡിൽ കാര്യങ്ങൾ എത്തി. സ്പിന്നറുമാരെ കവിഞ്ഞ് സഹായിക്കുന്ന പിച്ചിൽ ഇന്ത്യ 200 റൺ അടുത്ത് നേടിയാൽ ഓസ്‌ട്രേലിയക്ക് അത് ബുദ്ധിമുട്ടാകും.

മൂന്നാം ദിനം- മർഫിയുടെ മായാജാലത്തിലും ഇന്ത്യക്ക് കൂറ്റൻ ലീഡ്

മൂനാം ദിനം രാവിലെ എല്ലാ നന്ദിയും പറയേണ്ടത് ഷമി- അക്‌സർ സഖ്യത്തിനോട്. ഇരുവരും ഓസ്‌ട്രേലിയൻ ബോളറുമാരെ ശരിക്കും ഞെട്ടിച്ചു എന്ന് തന്നെ പറയാം. സ്പിന്നറുമാരെ കളിക്കാൻ ഓസ്ട്രേലിയ ബുദ്ധിമുട്ടിയപ്പോൾ ഷമി ഒരു കൂസലും ഇല്ലാതെയാണ് കളിച്ചത്. ഇത് തന്നെയാണ് 200 മുകളിൽ ലീഡ് എടുക്കാൻ ഇന്ത്യയെ സഹായിച്ചത്. ഓസ്‌ട്രേലിയ്ക്കായി അരങ്ങേറ്റത്തിൽ 7 വിക്കറ്റ് നേടി തിളങ്ങാൻ മർഫിക്കായി.

ചാരമായി ഓസ്ട്രേലിയ

രണ്ടാം ഇന്നിങ്സിൽ എങ്കിലും കാര്യങ്ങൾക്ക് മാറ്റം വരുത്താൻ ഇറങ്ങിയ ഓസ്ട്രേലിയ അശ്വിനെ നേരിടാൻ ഉള്ള പടങ്ങൾ തങ്ങളുടെ കൈയിൽ ഉണ്ടെന്നുള്ള ഉദ്ദേശത്തിലായിരുന്നു വന്നത്. അശ്വിനാകട്ടെ തന്റെ മണ്ണിലുള്ള കരുത്ത് കാണിക്കുമെന്നുള്ള വിസ്‌ഗ്വാത്തിലും, തുടക്കത്തിൽ തന്നെ ഖവാജയെ സ്ലിപ്പിൽ കോഹ്‌ലിയുടെ കൈയിൽ എത്തിക്കുമ്പോൾ അത് വലിയ തകർച്ചയുടെ ആരംഭം ആയിരുന്നു. ശേഷം വാർണർ, റെൻഷൗ, ഹാൻഡ്‌സ്‌കോബ്, അലക്സ് കാരി എന്നിവരെയും മടക്കിയ അശ്വിൻ നാല് പേരെയും എൽ.ബി. ഡബ്ല്യൂ ആക്കുക ആയിരുന്നു. ഓസ്‌ട്രേലിയയുടെ പ്രതീക്ഷയായ ലബുഷാഗ്‌നെ ജഡേജയുടെ ഇരയായി മടങ്ങി. ആകെ ക്രീസിൽ പിടിച്ചുന്നത് സ്റ്റീവ് സ്മിത്ത് മാത്രമാണ്, ക്രീസിൽ പിടിച്ച് നിന്ന് സ്മിത്ത് നേടിയ റൺസുകളാണ് ഓസ്‌ട്രേലിയയുടെ തോൽവി ഭാരം കുറച്ചത്.