മലയാളിക്ക് എത്ര കിട്ടിയാലും ആര്‍ത്തി മാറില്ല എന്നത് പോലെ ആണ് ഇയാള്‍ എന്തൊക്കെ ചെയ്താലും ഇനിയും വേണം വേണം എന്ന് പറയുന്നത്!

അജ്മല്‍ നിഷാദ്

ഞാനിങ്ങനെ ഫെയ്സ്ബുക് സ്‌ക്രോല്‍ ചെയ്തു പോകുന്നതിനിടയില്‍ ആണ് അത് ശ്രദ്ധിക്കുന്നത്. 2020 തൊട്ട് t20 യില്‍ നമ്പര്‍ 3 പൊസിഷനില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് ഇയാള്‍ ആണത്രേ. ഏത് ബോള്‍ കണ്ടാല്‍ വീശി അടിക്കുന്ന ഇയാളോ.

അത്ഭുതം തോന്നി ഞാന്‍ അങ്ങനെ ആ ആര്‍ട്ടിക്കില്‍ എടുത്തു നോക്കി. 38 ഇന്നിങ്‌സില്‍ നിന്ന് 1251 റണ്‍സ് ആണ് ആശാന്‍ നേടിയത് അതും 148 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റില്‍. ശെടാ അതെങ്ങനെ ശരിയാകും എന്ന് ഞാന്‍ തന്നെ ചിന്തിച്ചുഎന്നിട്ട് ഈ വര്‍ഷം അയാള്‍ നമ്പര്‍ 3 കളിച്ച സ്റ്റാറ്റസ് കൂടി നോക്കി 8 കളിയില്‍ നിന്ന് 270+ റണ്‍സ് ആവറേജ് 38+ ഉം ഗംഭീര സ്‌ട്രൈക്ക് റേറ്റ്.

അപ്പോള്‍ പറഞ്ഞു വരുന്നത് നമ്മള്‍ മലയാളികളുടെ കാര്യം ആണ്. നമുക്ക് എത്ര കിട്ടിയാലും ആര്‍ത്തി മാറില്ല എന്നത് പോലെ ആണ് ഇയാള്‍ എന്തൊക്കെ ചെയ്താലും ഇനിയും വേണം ഇനിയും വേണം എന്ന് നമ്മള്‍ പറഞ്ഞു കൊണ്ട് ഇരിക്കും. കൂടുതലും സ്‌നേഹം കൊണ്ടാണ്, എന്നല്‍ വെറുപ്പ് വെച്ച് സംസരിക്കുന്നവരും ഉണ്ട് ഇയാളോട്. സത്യം പറഞ്ഞാല്‍ കഴിഞ്ഞ സീസണില്‍ ഇയാള്‍ 480+ റണ്‍സ് അടിച്ചപ്പോള്‍ ഞാന്‍ സന്തോഷിച്ചു, പക്ഷെ അവിടെ അയാളുടെ പ്രഹര ശേഷി താഴ്ന്നു നിന്നത് അന്ന് ആരും ശ്രദ്ധിച്ചില്ല.

തന്റെ നാച്ചുറല്‍ ഗെയിം വിട്ടു അയാള്‍ മാറിയപ്പോള്‍ നാഷണല്‍ ടീമില്‍ കിട്ടിയ അവസരങ്ങള്‍ പേടിയുള്ള മുഖവുമായി അയാള്‍ കളിക്കുന്നത് കണ്ടു. ഓസ്‌ട്രേലിയ പോയ് കൂള്‍ ആയി കിട്ടിയാല്‍ കിട്ടട്ടെ എന്ന രീതിയില്‍ കളിച്ച അയാളുടെ ഉള്ളില്‍ ഒരു ഭയം (സംഭവം 48 റണ്‍സ് ആണ് ഓസ്‌ട്രേലിയ സീരീസ് ഇല്‍ എടുത്തത് എങ്കിലും ഇയാള്‍ കാട്ടിയൊരു പോസിറ്റീവ് ഇന്റന്റ് കിടു ആയിരുന്നു ) ഞാന്‍ കണ്ടു. ഒടുവില്‍ 19 ബോള്‍ 17 ഇല്‍ നിന്ന് വരുന്നത് വരട്ടെ എന്ന രീതിയില്‍ അയാള്‍ അറ്റാക്ക് ചെയ്യാന്‍ ശ്രമിച്ചതും പിന്നെ ഉള്ള 5 ബോള്‍ നിന്ന് 22 റണ്‍ അയാള്‍ അടിക്കുന്നതും ഞാന്‍ കണ്ടു. തൊട്ടടുത്ത കളിയും എന്നാല്‍ അയാളില്‍ ആ ഭയം വീണ്ടും വന്നു. അന്ന് അയാള്‍ക് 18 റണ്‍സ് നേടാനെ ആയുള്ളൂ.

ഒരുകാലത്തു ഞാനും സഞ്ജുവിന് t20 സ്ഥിരത ഇല്ലെന്നൊക്കെ പറഞ്ഞിരുന്നു എന്നാല്‍ ഇന്നത് പറയില്ല പകരം അയാള്‍ മുട്ടി നിന്ന് വിക്കറ്റായാല്‍ ആണ് വിഷമം. ഷോട്ട് കളിച്ചു ആണ് പുറത്തു ആകുന്നത് എങ്കില്‍ സന്തോഷേ ഉള്ളു . സഞ്ജുവിന്റെ ഏറ്റവും വലിയ പ്രത്യേകത നിങ്ങള്‍ക് ആര്‍ക്കേലും അറിയുമോ. അവന്‍ ക്രീസില്‍ നിന്ന് 5 ബോളേ കളിക്കുന്നു എങ്കില്‍ പോലും അത് എല്ലാം അവന്‍ മിഡില്‍ ചെയ്തിരിക്കും. ആദ്യ ബോള്‍ തന്നെ മിഡില്‍ ചെയ്തു തുടങ്ങുന്ന എത്ര ബാറ്റിസ്മാന്മാര്‍ ഇവിടെ കാണും.

കഴിഞ്ഞ കളി ലെഗ് സൈഡില്‍ മിഡില്‍ ചെയ്തു സിംഗിള്‍ ഇടുമ്പോ അയാളുടെ ഈ പ്രത്യേകത കുറിച്ച് ഹര്‍ഷ ആണെന്ന് തോന്നുന്നു സൂചിപ്പിക്കുന്ന കണ്ടു. ഇന്നും അയാള്‍ തുടങ്ങിയത് ബൗണ്ടറി വഴി ആണ്. ഈ ഐപിഎല്ലില്‍ തന്നെ എത്ര തവണ നമ്മള്‍ കണ്ടു നേരിട്ട ആദ്യ 2,3 ബോളില്‍ തന്നെ ബൗണ്ടറി നേടുന്ന അയാളെ. അതാണ് സഞ്ജു, അയാള്‍ ഇങ്ങനെ ആയിരുന്നു, എന്നും ഇങ്ങനെ തന്നെ ഇരിക്കട്ടെ. അയാള്‍ ഇങ്ങനെ കളിച്ചു ആണ് നാഷണല്‍ ടീമില്‍ എത്തിയതും ഐപിഎല്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയതും.

തന്റെ നാച്ചുറല്‍ ഗെയിം നഷ്ടപ്പെടാതെ ഡിഫെന്‍സിലേക്ക് വലിയത് അയാള്‍ അറ്റാക്ക് ചെയ്യട്ടെ, ബാക്കിയൊക്കെ നമുക്ക് പിന്നെ നോക്കാമെന്നെ. ഒന്നുമില്ലേലും മടല്‍ വെട്ടി എംആര്‍എഫ് എന്ന് എഴുതി കളിച്ചു തുടങ്ങിയ നമ്മുടെ ഒരുപാട് പേരു കണ്ട സ്വപ്നങ്ങള്‍ ഒരു പരിധി വരെ എങ്കിലും യഥാര്‍ഥ്യമാക്കി സ്വപ്നം കാണാന്‍ മാത്രം അല്ല മുന്നേറാന്‍ ആകുമെന്നും തെളിയിച്ചത് അവന്‍ തന്നല്ലേ. നീ വലിച്ചു അടിച്ചോളൂ സഞ്ജു, മുട്ടി ഔട്ട് ആകുമ്പോ ആണ് എനിക്കിപ്പോ വിഷമം

Read more

കടപ്പാട്: കേരള ക്രിക്കറ്റ് ഫാന്‍സ്