ഐറിഷ് അട്ടിമറി; 18 വര്‍ഷം പഴക്കമുള്ള ഇന്ത്യന്‍ റെക്കോഡ് പഴങ്കഥ

ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും പരമ്പരയിലെ അവസാനത്തെയും ഏകദിനത്തില്‍ അട്ടിമറി വിജയവുമായി ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ് അയര്‍ലന്‍ഡ്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 329 റണ്‍സെന്ന വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഒരു ബോള്‍ ശേഷിക്കെ ഐറിഷ് പട മറികടക്കുകയായിരുന്നു. അയര്‍ലന്‍ഡിന്റെ ഈ വിജയം 18 വര്‍ഷം പഴക്കമുള്ള ഒരു ഇന്ത്യന്‍ റെക്കോഡിന്റെ മറികടക്കല്‍ കൂടിയായിരുന്നു.

ഇംഗ്ലണ്ടിനെതിരെ അവരുടെ നാട്ടില്‍ ഒരു ടീം ഏകദിനത്തില്‍ നടത്തിയ ഏറ്റവും വലിയ റണ്‍ചേസ് എന്ന റെക്കോഡാണ് ഇന്ത്യയെ മറികടന്ന അയര്‍ലന്‍ഡ് തങ്ങളുടെ പേരിലാക്കിയത്. 2002-ല്‍ സൗരവ് ഗാംഗുലിക്കു കീഴില്‍ ഇംഗഗ്ലണ്ടിനെതിരെ ഇന്ത്യ സ്ഥാപിച്ച 326 റണ്‍സെന്ന റണ്‍ ചേസ് റെക്കോഡ് ഐറിഷ് പട തിരുത്തി കുറിച്ചത്. ലോര്‍ഡ്സില്‍ നടന്ന നാറ്റ് വെസ്റ്റ് ട്രോഫിയുടെ ഫൈനലിലായിരുന്നു മുഹമ്മദ് കൈഫും യുവരാജ് സിംഗും ചേര്‍ന്ന് ഇന്ത്യക്കു വേണ്ടി റെക്കോഡ് റണ്‍ചേസ് നടത്തിയത്.

Mohammad Kaif Hails Yuvraj Singh

ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റണ്‍ചേസായിരുന്നു ഇന്നലത്തേത്. അയര്‍ലന്‍ഡിന്റെ ഏറ്റവും വലിയ റണ്‍ചേസും. 2011-ല്‍ ഇംഗ്ലണ്ടിനെതിരേ തന്നെ 328 റണ്‍സ് ചേസ് ചെയ്തതായിരുന്നു അവരുടെ മുന്‍ റെക്കോഡ്.

ENG vs IRE, 3rd ODI, Highlights: Ireland chase 329 to beat England ...

ഇന്നലെ ഏഴ് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിനെതിരായ അയര്‍ലന്‍ഡിന്റെ വിജയം. ഓപ്പണര്‍ പോള്‍ സ്റ്റിര്‍ലിംഗിന്റെയും (142) ക്യാപ്റ്റന്‍ ആന്‍ഡ്രു ബാള്‍ബിര്‍നിയുടെയും (113) സെഞ്ച്വറി പ്രകടനമാണ് ഐറിഷ് വിജയത്തിന് അടിത്തറ പാകിയത്. രണ്ടാം വിക്കറ്റില്‍ സ്റ്റിര്‍ലിങ്- ബാള്‍ബിര്‍നി ജോടി 214 റണ്‍സാണ് അടിച്ചുകൂട്ടിയത്.