ആവേശം അതിന്റെ ഏറ്റവും വലിയ അവസ്ഥയിൽ എത്തിയ പല മത്സരങ്ങളും നമുക്ക് ഈ ഇന്ത്യൻ പ്രീമിയർ ലീഗിൽ കാണാൻ പറ്റിയിട്ടുണ്ട്. ഒരൊറ്റ പന്ത് മത്സരത്തിന്റെ വിധി തന്നെ മാറ്റിമറിച്ച കളികളും നമ്മൾ കണ്ട് കഴിഞ്ഞു. അങ്ങനെ ഉള്ള ലീഗ് ഇപ്പോൾ അതിന്റെ അവസാന ഭാഗത്തേക്ക് കടക്കുമ്പോൾ ഗുജറാത്ത്, ബാംഗ്ലൂർ, പഞ്ചാബ്, മുംബൈ ടീമുകൾ പ്ലേ ഓഫ് ഉറപ്പിച്ചു കഴിഞ്ഞിരിക്കുകയാണ്.
പ്ലേ ഓഫ് ഉറപ്പിച്ച ടീമുകളിൽ ഏറ്റവും അപകടകാരികൾ ആരാണ് എന്ന് ചോദിച്ചാൽ അതിൽ പലർക്കും പല അഭിപ്രായം ആയിരിക്കും ഉണ്ടായിരിക്കുക. എന്നാൽ ഏതൊരു ബോളിങ് നിരയും പേടിക്കുന്ന ടോപ് ഓർഡർ ഇതിൽ ഏത് ടീമിന് ആണ് ഉള്ളതെന്ന് ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രമായിരിക്കും ഉണ്ടാകുക- ഗുജറാത്ത് ടൈറ്റൻസ്. സായി സുദർശൻ, ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ, എന്നിവർ അടങ്ങുന്ന ടോപ് ഓർഡർ അത്രമാത്രം അപകടമാണ് സീസണിൽ എതിരാളികൾക്ക് വിതച്ചത്. പല മത്സരങ്ങളിലും ഇവരുടെ പ്രകടനമാണ് ഗുജറാത്തിനെ മികച്ച ജയങ്ങളിലേക്ക് നയിച്ചതെന്ന് പറയാം.
എന്തായാലും നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ഗുജറാത്ത് കിരീടം സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്. അവരെ സംബന്ധിച്ച് നിലവിൽ കാണിക്കുന്ന സ്ഥിരത അടുത്ത റൗണ്ടിലും തുടരാനായാൽ അത് നേടാനാകും. അതെ സമയം ഗുജറാത്ത് നായകൻ ശുഭ്മാൻ ഗിൽ ആണ് ഞെട്ടിച്ചത്. പ്ലേ ഓഫ് ഉറപ്പിച്ചാൽ തന്നെ വരാൻ പോകുന്ന ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള ഒരുക്കത്തിലാണ് താരം ഇപ്പോൾ.
അതിനാൽ തന്നെ റെഡ് ബോളുമായി പരിശീലനം നടത്തുന്ന താരത്തിന്റെ ചിത്രങ്ങൾ വൈറലാണ്. കോഹ്‌ലിയും, അടക്കമുള്ള സൂപ്പർതാരങ്ങൾ വിരമിച്ച സാഹചര്യത്തിൽ വലിയ ഉത്തരവാദിത്വമാണ് ഗില്ലിന് മുന്നിൽ ഉള്ളത്. അതിനാൽ തന്നെ താൻ ഒരുക്കം തുടങ്ങി കഴിഞ്ഞിരിക്കുന്നു എന്ന സിഗ്നൽ അദ്ദേഹം നൽകി കഴിഞ്ഞു.
Read more
അതേസമയം ഐപിഎല്ലിൽ ഇന്നലെ നടന്ന പോരിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സ് ആശ്വാസ ജയം സ്വന്തമാക്കി. പ്ലേ ഓഫ് എത്താതെ പുറത്തായ ലക്നൗ മിച്ചൽ മാർഷിന്റെ സെഞ്ച്വറി മികവിൽ 236 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം ഗുജറാത്തിന് മുന്നിൽ വെച്ചപ്പോൾ അവർക്ക് 9 വിക്കറ്റ് നഷ്ടത്തിൽ 202 റൺസ് നേടാനെ സാധിച്ചുള്ളൂ. ലക്നൗവിന് 33 റൺസ് വിജയം. 57 റൺസ് നേടിയ ഷാറൂഖ് ഖാനാണ് ഗുജറാത്തിന്റെ ടോപ് സ്കോറർ.