IPL 2024: 'ഞാന്‍ നാണംകെട്ടു'; കെകെആറിനെതിരായ ഡിസിയുടെ തോല്‍വിയില്‍ റിക്കി പോണ്ടിംഗ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ (കെകെആര്‍) നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിലെ തന്റെ ടീമിന്റെ പ്രകടനം തനിക്ക് നാണക്കേടുണ്ടാക്കിയതായി ഡല്‍ഹി ക്യാപിറ്റല്‍സ് (ഡിസി) ഹെഡ് കോച്ച് റിക്കി പോണ്ടിംഗ്. ഡല്‍ഹി ബോളര്‍മാര്‍ കാണിക്കുന്ന അച്ചടക്കമില്ലായ്മയെ എടുത്തുകാണിച്ച പോണ്ടിംഗ് ടീം നിലനിര്‍ത്തിയ സ്ലോ ഓവര്‍ റേറ്റിനെക്കുറിച്ചും സംസാരിച്ചു. ഇത് ക്യാപ്റ്റന്‍ ഋഷഭ് പന്തിന് 24 ലക്ഷം രൂപ പിഴ ചുമത്തി.

ഇപ്പോള്‍ വിലയിരുത്താന്‍ വളരെ ബുദ്ധിമുട്ടാണ്. ഇന്നത്തെ കളിയുടെ ആദ്യ പകുതിയില്‍ ഞാന്‍ ഏറെക്കുറെ നാണംകെട്ടുപോയി. ഇത്രയധികം റണ്‍സ് വഴങ്ങാന്‍… ഞങ്ങള്‍ 17 വൈഡുകള്‍ എറിഞ്ഞു. ഞങ്ങളുടെ ഓവറുകള്‍ പൂര്‍ത്തിയാക്കാന്‍ ഞങ്ങള്‍ രണ്ട് മണിക്കൂര്‍ എടുത്തു. ഞങ്ങള്‍ വീണ്ടും രണ്ട് ഓവറുകള്‍ പിന്നിലായിരുന്നു. അതിനര്‍ത്ഥം അവസാന രണ്ട് ഓവറില്‍ സര്‍ക്കിളിന് പുറത്ത് നാല് ഫീല്‍ഡര്‍മാരെ നിര്‍ത്താനാകൂ.

ഈ ഗെയിമില്‍ അസ്വീകാര്യമായ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. മത്സരത്തില്‍ മുന്നോട്ട് പോകാന്‍ ഉടന്‍ തന്നെ പരിഹരിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ ഇന്ന് രാത്രി ഞങ്ങള്‍ ഒരു ഗ്രൂപ്പായി സംസാരിക്കും. ഡ്രസിംഗ് റൂമില്‍ ചില നല്ല തുറന്ന ചര്‍ച്ചകള്‍ ഉണ്ടാകും, ഉറപ്പാണ്- പോണ്ടിംഗ് പറഞ്ഞു.

മത്സരത്തില്‍ 106 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ തോല്‍വി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 273 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യമാണ് ഡല്‍ഹിക്ക് മുന്നില്‍വെച്ചത്. മറുപടിയായി ഡല്‍ഹിയുടെ പോരാട്ടം 17.2 ഓവറില്‍ 166 റണ്‍സില്‍ അവസാനിച്ചു. ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ആറു പോയന്റുമായി കൊല്‍ക്കത്ത ഒന്നാം സ്ഥാനത്തെത്തി.