IPL 2024: 'സച്ചിന്‍, വിരാട്, രോഹിത് എന്നിവരെപ്പോലെ അവന്‍ ആധിപത്യം പുലര്‍ത്തുന്നു': മുംബൈ താരത്തെ പ്രശംസിച്ച് സിദ്ദു

മുംബൈ ഇന്ത്യന്‍സ് പ്ലേ ഓഫ് റേസിന് പുറത്താണ്. എന്നാല്‍ അഞ്ച് തവണ ചാമ്പ്യന്‍മാര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ അവരുടെ ഹോം മത്സരത്തില്‍ ഒരു മുന്‍നിര ഫ്രാഞ്ചൈസിയെപ്പോലെയാണ് കളിച്ചത്. ഫോമിലല്ലാത്ത ഹാര്‍ദിക് പാണ്ഡ്യ ഫോമിലേക്ക് മടങ്ങിയെത്തി. സീസണിലെ നാലാം വിജയത്തിനായി 174 റണ്‍സ് പിന്തുടരുന്ന വാങ്കഡെ സ്റ്റേഡിയം സൂര്യകുമാര്‍ യാദവിന്റെ മറ്റൊരു മാസ്റ്റര്‍ക്ലാസിനും സാക്ഷ്യം വഹിച്ചു.

ഹാര്‍ദിക്കിന്റെ ടീമിന് രോഹിത് ശര്‍മ്മ, ഇഷാന്‍ കിഷന്‍, നമാന്‍ ധിര്‍ എന്നിവരെ ആദ്യമേ തന്നെ നഷ്ടമായി. എന്നാല്‍ 17.2 ഓവറില്‍ സ്‌കൈയും തിലക്കും ടാസ്‌ക് പൂര്‍ത്തിയാക്കി. ഇന്ത്യന്‍ മുന്‍ താരം നവജ്യോത് സിംഗ് സിദ്ധു സൂര്യകുമാര്‍ യാദവിനെ അഭിനന്ദിക്കുകയും സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരോട് താരതമ്യപ്പെടുത്തുകയും ചെയ്തു.

സൂര്യകുമാര്‍ ഒരു സെന്‍സേഷണല്‍ ആണ്. അവന്‍ പോകുമ്പോള്‍ അവനെ തടയാന്‍ ഒരു മാര്‍ഗവുമില്ല. ബോളര്‍മാരില്‍ സച്ചിന്‍ ആധിപത്യം പുലര്‍ത്തുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വിരാടും രോഹിതും വര്‍ഷങ്ങളായി അത് ചെയ്യുന്നു.

എന്നെ സംബന്ധിച്ചിടത്തോളം ഈ മൂന്ന് പേരുടെ ലീഗിലാണ് സൂര്യ. അവനും അവരെപ്പോലെ ബോളര്‍മാരില്‍ ആധിപത്യം പുലര്‍ത്തുന്നു. അവന്‍ സ്‌ട്രോക്കുകള്‍ കളിക്കാന്‍ തുടങ്ങിയ നിമിഷം കളി മാറി- നവജ്യോത് സിംഗ് സിദ്ദു സ്റ്റാര്‍ സ്പോര്‍ട്സില്‍ പറഞ്ഞു.

സൂര്യകുമാറിന്റെ സെഞ്ച്വറി പ്രകടനം മുംബൈ ഇന്ത്യന്‍സിനെ 7 വിക്കറ്റിന് വിജയത്തിലേക്ക് നയിച്ചു. 51 പന്തില്‍ 12 ഫോറും 4 സിക്സും സഹിതം താരം 102 റണ്‍സ് നേടി പുറത്താകാതെ നിന്നു. 174 റണ്‍സ് പിന്തുടര്‍ന്ന മുംബൈ 17.2 ഓവറില്‍ സൂര്യകുമാറിന്റെ ഒരു കൂറ്റന്‍ സിക്സിലൂടെ കളി പൂര്‍ത്തിയാക്കി. സൂര്യ തന്നെയാണ് കളിയിലെ താരവും.

Read more