അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് ഏകദിന മത്സരത്തിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനത്തിൽ വൻ ആരാധകരോഷം. ഐപിഎലിൽ തകർപ്പൻ പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യൻ താരങ്ങളായ മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ എന്നിവരെ തിരഞ്ഞെടുക്കാത്തതിൽ സിലക്ടർമാർക്കെതിരെയുള്ള വിമർശനം ശക്തം.
ഷമിയെ എന്തുകൊണ്ട് പരിഗണിച്ചില്ല എന്നതിന് അഗാര്‍ക്കര്‍ നല്കുന്ന ഉത്തരം ഇങ്ങനെ- തുടര്‍ച്ചയായ പരിക്കുകളില്‍ നിന്നും ശസ്ത്രക്രിയയില്‍ നിന്നും മുക്തനായി ആഭ്യന്തര സീസണിലും ഐപിഎല്ലിലും ഷമി സജീവമായി കളിക്കുന്നുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഷമിയുടെ ശരീരം വലിയ ഫോര്‍മാറ്റുകളുടെ (ടെസ്റ്റ്, ഏകദിന മത്സരങ്ങള്‍) വര്‍ക്ക്ലോഡ് താങ്ങാന്‍ പാകത്തിലായിട്ടില്ലെന്നാണ് മെഡിക്കല്‍ സംഘം ഞങ്ങളെ അറിയിച്ചിരിക്കുന്നത്. താരം ഇപ്പോള്‍ ടി20 കളിക്കാന്‍ മാത്രമാണ് പൂര്‍ണ സജ്ജനായിട്ടുള്ളത്. അതുകൊണ്ട് തന്നെ വരാനിരിക്കുന്ന ടെസ്റ്റ് മത്സരത്തിനായുള്ള ടീം സെലക്ഷന് ചര്‍ച്ചകളില്‍ ഷമിയുടെ പേര് വന്നിട്ടേയില്ല.
Read more
നിലവിൽ ഐപിഎലിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരമാണ് ഭൂവി. 13 മത്സരങ്ങളിൽ നിന്നായി 24 വിക്കറ്റുകളാണ് താരം നേടിയത്. എന്നാൽ അദ്ദേഹത്തെ എന്ത് കൊണ്ടാണ് തിരഞ്ഞെടുക്കാത്തത് എന്ന് ഇത് വരെയായി സിലക്ടർമാർ പറഞ്ഞിട്ടില്ല.







