വനിതാ ക്രിക്കറ്റില്‍ ഒരു കപ്പ് ഉയര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ ടീം അടിമുടി മാറിയേ തീരൂ

റെജി സെബാസ്റ്റ്യന്‍

മിതാലി ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ ഒരു ലെജന്ററി ബാറ്റെര്‍ ആയിരിക്കാം. സഹകളിക്കാര്‍ക്ക് പ്രചോദനം ആയിരിക്കാം.. അങ്ങിനെ പലതുമായിരിക്കാം. എന്നാലും ഈ വേള്‍ഡ് കപ്പില്‍ അവര്‍ ക്യാപ്റ്റനായി വേണമായിരുന്നോ, അല്ല ഒരു കളിക്കാരിയായിപോലും വേണ്ടെന്നേ പറയാനാവൂ.

നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ റണ്ണേഴ്‌സ് അപ്പ് ആയൊരു വേള്‍ഡ് കപ്പ് ഉണ്ട്. ജയിക്കാമായിരുന്നൊരു ഫൈനല്‍. ഇന്ന് മിതാലിക്ക് പ്രായം നാല്‍പ്പത്തിനോട് അടുക്കുന്നു. അത് പോലെ ജൂലാന്‍ ഗോസ്വാമിക്കും. പുതുനിരയേ കെട്ടിപ്പടുക്കേണ്ട കഴിഞ്ഞ നാലുവര്‍ഷങ്ങളാണ് സെലക്ടര്‍മാര്‍ പാഴാക്കികളഞ്ഞത്. മിതാലിയുടെ കരിയര്‍ ODI നോക്കിയാല്‍ അവിടെ വലിയ സ്‌കോറുകളുടെ നീണ്ട നിരതന്നെ കാണാനാവും ഇപ്പോഴും.

പക്ഷെ അതില്‍ വേണ്ടപ്പെട്ട പ്രധാനമായതൊന്നു പലപ്പോഴും ഉണ്ടാവാറില്ല. അതേ, സ്‌ട്രൈക്ക് റേറ്റ് തന്നെയാണത്.100 ബോള്‍ നേരിട്ട് 60 റണ്‍സൊക്കെ നേടുന്നൊരു ബാറ്റെര്‍ ടീമിന് നല്‍കുന്ന ബാധ്യത വളരെ വലുതാണ്. സ്മൃതിയും അലീസാ ഹൈലിയുമൊക്കെ വിമന്‍സ് ക്രിക്കറ്റ് പവര്‍ ക്രിക്കറ്റ് കൊണ്ട് ആറാട്ട് നടത്തുന്ന ഇക്കാലത്ത് തന്നെയാണ് മിതാലിയുടെ ഈ ഒച്ചിഴയും ഇന്നിങ്‌സുകള്‍ എന്നതും ഓര്‍ക്കേണ്ടിയിരിക്കണം.

അതേ, മാറേണ്ടിയെ തീരു.. മിതാലിയൊക്കെ മാത്രമല്ല,മാറേണ്ടത് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് തന്നെയാണ്. ഓസ്‌ട്രേലിയ ഭരിക്കുന്ന ന്യൂസിലാണ്ടും ഇംഗ്ലണ്ടും കൂടെയെത്താന്‍ ശ്രമിക്കുന്ന വനിതാ ക്രിക്കെറ്റില്‍ ഒരു കപ്പ് ഉയര്‍ത്തണമെങ്കില്‍ ഇന്ത്യന്‍ വനിതാക്രിക്കറ്റ് അടിമുടി മാറിയേ തീരൂ. 2026 ലേക്ക് അതൊരു തുടക്കമാവട്ടെ..!

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍