ഇന്നലത്തെ ഹീറോകളുടെ ലിസ്റ്റില്‍ അയാളുടെ പേര് കാണില്ല, പക്ഷേ ആ രണ്ടുബോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാകുമായിരുന്നു

മുരളി മേലേട്ട്

സന്ദീപ് ശര്‍മ്മയുടെ ആ രണ്ടു ബോളുകള്‍ അത്തരം സാഹചര്യത്തില്‍ ഏതൊരു ബോളര്‍ക്കും അസാദ്ധ്യം തന്നെയാണ്. ഇടം കൈന്‍ ബാറ്റർക്കും വലംകൈയന്‍ ബാറ്റര്‍മാര്‍ക്കെതിരെ കൃത്യമായി ഒരു പഴുതും കൊടുക്കാതെ ലാസ്റ്റ് ബോളെറിഞ്ഞു ക്രിക്കറ്റ് അനിശ്ചിത്വത്തിന്റെ ഗെയിം ആണെന്ന് ഇന്നലെ വീണ്ടും തെളിയിച്ചു. ഇന്നലത്തെ ഹീറോകളുടെ ലിസ്റ്റില്‍ അയാളുടെ പേരുകാണില്ല. ആ രണ്ടുബോള്‍ ഇല്ലായിരുന്നെങ്കില്‍ ഒരു നിമിഷം കൊണ്ട് എല്ലാം ഇല്ലാതാകുമായിരുന്നു.  സന്ദീപ് ശര്‍മ്മയുടെ അത്രയ്ക്ക് പെര്‍ഫെക്റ്റ് യോര്‍ക്കര്‍ ആയിരുന്നു കളിയുടെ ഗതി തിരിച്ചു വാങ്ങിയത്.

ചെന്നൈയുടെ പ്ലേയിംഗ് ഇലവനില്‍ ഇന്നലെയും മാറ്റങ്ങളുണ്ടായിരുന്നു. സാന്റര്‍ക്കു പകരം തീക്ഷണയെ ഇറക്കാന്‍ എടുത്ത തീരുമാനം തെറ്റി. ഒരു മാച്ച് ഒരാളുടെ പലതരം പിഴവുകള്‍ക്ക് കൊടുത്ത വിലയാണ് ഇന്നലത്തെ ചെന്നൈയുടെ തോല്‍വി. മോയിന്‍ അലി തൊട്ടതെല്ലാം പിഴച്ച ദിവസം അശ്വിനേ പൂജ്യത്തിനും പടിക്കലിനെ 14 റണ്‍സിനും ഔട്ടാക്കാന്‍ കിട്ടിയ രണ്ട് അവസരങ്ങള്‍. പോരാഞ്ഞ് 7 റണ്‍സില്‍ നില്‍ക്കെ റണ്ണൗട്ടാക്കാന്‍ കിട്ടിയ അവസരം, ബൗളിംഗില്‍ ആദ്യ ഓവറില്‍ 18 റണ്‍സ് വഴങ്ങിയത്, ഇതെല്ലാം പിഴവുകളായിരുന്നു.

അതിലൂടെ രാജസ്ഥാന്‍ ടീമിന്റെ സ്‌കോര്‍ ഒരു 15 റണ്‍സ് എങ്കിലും നിയന്ത്രിക്കാന്‍ കഴിയുമായിരുന്ന അവസരങ്ങള്‍ ഇല്ലാതായി. ഒരു ദിവസത്തെ ഹീറോ മറ്റൊരു ദിവസം സീറോ ആകുന്നു. ബാറ്റിംഗ് പരാജയം കൂടി നേരിടുന്നു മോയിന്‍ അലി.

മുകളില്‍ ഞാന്‍ പറഞ്ഞ രണ്ടു പേരുമാണ് ഇന്നലത്തെ ഇരു ടീമുകളുടെ ജയപരാജയങ്ങളുടെ അവസാന കാരണക്കാര്‍. രാജസ്ഥാന്‍ ബൗളര്‍മാരില്‍ എല്ലാവരും മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോള്‍ കോണ്‍വെ രഹാനെ ഇവര്‍ക്ക് മാത്രമേ മുന്‍നിരയില്‍ സ്‌കോര്‍ കണ്ടെത്താന്‍ കഴിഞ്ഞുള്ളു സാംപ മാത്രമാണ് അല്പം സ്‌കോര്‍ വഴങ്ങിയത്.

സഞ്ജു സാംസണ്‍ തന്റെ ബാറ്റിംഗ് പരാജയം ക്യാപ്റ്റന്‍സിയില്‍ പരിഹരിച്ചു മികച്ച ഫീല്‍ഡിംഗ് വിന്യാസത്തിലൂടെ സ്‌കോര്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു . എന്തുകൊണ്ടും ഇന്നലെ രാജസ്ഥാന്‍ റോയല്‍സിന്റെ ദിവസമായിരുന്നു. ഹോം ഗ്രൗണ്ടില്‍ ഏറ്റവും വിജയം ശതമാനമുള്ള ടീമാണ് ചെന്നെ സൂപ്പര്‍ കിംഗ്സ് അവരെ അവരുടെ തട്ടകത്തില്‍ തോല്പിച്ചു രണ്ടു പോയിന്റ് നേടിയത് സഞ്ജു സാംസണ്‍ എന്ന ക്യാപ്റ്റന്റെ നേട്ടമാണ്.

അവസാനം നിമിഷം കൈവിട്ടു പോകുമായിരുന്ന കളി മനോഹരമായി തുടര്‍ച്ചയായ അസാദ്ധ്യമായ രണ്ടു യോര്‍ക്കറിലൂടെ തിരിച്ചുപിടിച്ച സന്ദീപ് ശര്‍മ്മയാണ് ഇന്നലത്തെ ഒരു ഹീറോ. രവീന്ദ്ര ജഡേജ എത്ര മനോഹരമായ ബോളിംഗ് ആയിരുന്നു ആ ക്യാച്ച് കൂടി ലഭിച്ചിരുന്നെങ്കില്‍ ഇന്നലെ അശ്വിന്‍ വാങ്ങിയതെല്ലാം ലഭിക്കേണ്ട കളിക്കാരന്‍ മറ്റൊരു ഹീറോ.

ഒപ്പം 4 വര്‍ഷം മുമ്പ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ച പ്രദേശിക മത്സരം പോലും കളിക്കാതെ ഇപ്പോഴും കുട്ടി ക്രിക്കറ്റിന്റെ തീപ്പൊരി സൂക്ഷിക്കുന്ന – ഏതൊരു ഏതൊരു ഗാലറികളെയും തന്റെ സാന്നിദ്ധ്യം കൊണ്ട് ഇളക്കിമറിക്കുന്ന മഹേന്ദ്ര സിങ് ധോണിയും.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍