വേഗം മാത്രം പോരാ ഉമ്രാനെ, ഉപദേശവുമായി ശാസ്ത്രി

പ്രശംസ കൊണ്ട് മൂടും അതിനുശേഷം ചിലപ്പോൾ പൊങ്കാലയിടും. ഇന്ത്യയുടെ യുവരക്തം ഉമ്രാൻ മാലിക്കിനറിയാം ഇതിന്റെ പ്രശ്നവും സന്തോഷവുമൊക്കെ. അവസാന രണ്ട് മത്സരങ്ങളായി നല്ല രീതിയിൽ പ്രഹരം ഏറ്റുവാങ്ങുന്ന ഉമ്രാനെ പുകഴ്ത്തിയവർ തന്നെയാണ് ഇകഴ്ത്തുന്നത്. ഇതിനുപിഇന്നലെ താരത്തിന് ഉപദേശവുമായി വന്നിരിക്കുകയാണ് മുൻ ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി.

‘ഉമ്രാൻ ഇന്ത്യയ്ക്കായി ഉടൻതന്നെ കളിക്കും. പക്ഷേ, ഒരു കാര്യം ഓർക്കണം 156 കിലോമീറ്റർ വേഗത്തിൽ എറിയുന്ന പന്ത് പിഴിച്ചാൽ അത് ബാറ്റിൽനിന്ന് 256 കിലോമീറ്റർ വേഗത്തിലാകും പറക്കുക. ഉമ്രാനു സംഭവിക്കുന്നതും അതാണ്. വേഗം നല്ലതുതന്നെ. എന്നാൽ, അതോടൊപ്പംതന്നെ പ്രാധാന്യമേറിയതാണ് പന്ത് പിച്ച് ചെയ്യിക്കുന്നത് എവിടെ എന്നതും. അല്ലെങ്കിൽ വേഗം ഉപയോഗിച്ചു മാത്രം ബാറ്ററെ അതിശയിപ്പിക്കാനാകും നിങ്ങൾ ശ്രമിക്കുക. ഇത്തരം കാര്യങ്ങള്‍ കൂടി മനസ്സിലുണ്ടാകണം.”

ലെങ്ങ്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശാസ്ത്രി പറഞ്ഞു ‘ലെങ്ത് പിഴച്ചാൽ, നല്ല രീതിയിൽ തല്ലുകൊള്ളേണ്ടതായി വരും. മണിക്കൂറിൽ 250–300 കിലോമീറ്റർ സ്പീഡിലാകും ബാറ്റിൽനിന്നു പന്തു പറക്കുക. ടൂർണമെന്റ് പുരോഗമിക്കുമ്പോൾ വിക്കറ്റുകളുടെ വേഗം കുറയും. ഇതു ബാറ്റർമാർക്കു കൂടുതൽ സഹായകമാകും. അങ്ങനെയുള്ളപ്പോൾ ലെങ്ത് പിഴയ്ക്കാൻ പാടില്ല.”

ഈ ഫോർമാറ്റിൽ 156 കിമി വേഗത്തിലോ 157 കിമി വേഗത്തിലോ പന്തെറിഞ്ഞിട്ട് വലിയ കാര്യമില്ല. കൃത്യമായ ഇടങ്ങളിൽ പിച്ച് ചെയ്യിക്കുക എന്നതാണു പ്രധാനം. ഉമ്രാന് അതിനുള്ള കെൽപ്പുണ്ട്. സ്റ്റംപുകളെ ലക്ഷ്യംവച്ചാൽ, ഉമ്രാനു സ്ഥിരത വളരെ അധികം വർധിപ്പിക്കാനാകും. 156, 157 ഒക്കെ വളരെ നല്ലതുതന്നെ, കണ്ട്രോൾ ചെയ്ത് വേണം ബോൾ എറിയാൻ എന്നുമാത്രം.”

അവസാന രണ്ട് മത്സരങ്ങളിൽ വേഗത്തിന്റെ കാര്യത്തിലും റയോൺസ് വഴങ്ങുന്ന കാര്യത്തിലും യാതൊരു പിശുക്കും ഉണ്ടായിരുന്നില്ല. എന്തായാലും വിദേശ ടെസ്റ്റ് മത്സരങ്ങളിൽ ഈ വേഗം ഇന്ത്യക്ക് രക്ഷ ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.