കാംബ്ലിയുടെ കാര്യത്തിൽ നിങ്ങൾ കേട്ടതൊക്കെ തെറ്റ്, ഇന്നലെ സ്റ്റേജിൽ കണ്ടത്..., വമ്പൻ വെളിപ്പെടുത്തലുമായി താരത്തിന്റെ കൂട്ടുകാർ

മുൻ ഇന്ത്യൻ ബാറ്റർ വിനോദ് കാംബ്ലി, ഇതിഹാസ പരിശീലകൻ രമാകാന്ത് അച്രേക്കറുടെ അനുസ്മരണ ചടങ്ങിൽ അടുത്തിടെ പൊതു വേദിയിൽ പ്രത്യക്ഷപ്പെട്ടത് അദ്ദേഹത്തിൻ്റെ ആരോഗ്യത്തെക്കുറിച്ച് വളരെയധികം ആരാധകരെ ആശങ്കപ്പെടുത്തി. നേരത്തെ, ശരിയായി നടക്കാൻ പാടുപെടുന്ന കാംബ്ലിയെ റോഡിൽ കണ്ട വീഡിയോ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. അടുത്തിടെ നടന്ന പരിപാടിക്കിടെ, തൻ്റെ ബാല്യകാല സുഹൃത്ത് സച്ചിൻ ടെണ്ടുൽക്കറുടെ കൈയിൽ മുറുകെ പിടിക്കുകയും ശരിയായി എഴുന്നേൽക്കാൻ കഴിയാതെ ഇരിക്കുകയും ചെയ്ത കാംബ്ലിയുടെ വീഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിലെ ഇന്നലത്തെ പ്രധാന ചർച്ചകളിൽ ഒന്ന്. കാംബ്ലിയുടെ അടുത്ത സുഹൃത്ത് ഇപ്പോൾ താരത്തിന്റെ ആരോഗ്യപ്രശ്നങ്ങൾ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ്.

മുൻ ക്രിക്കറ്റ് താരം ഇതിനകം 14 തവണ പുനരധിവാസത്തിന് പോയിട്ടുണ്ടെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന കാര്യങ്ങൾ പലതും തെറ്റാണെന്നും പറഞ്ഞിരിക്കുകയാണ് “അദ്ദേഹത്തിന് ഗുരുതരമായ ഒന്നിലധികം ആരോഗ്യപ്രശ്നങ്ങളുണ്ട്,” മുൻ ഫസ്റ്റ് ക്ലാസ് അമ്പയർ മാർക്കസ് കൗട്ടോ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

“അവൻ പുനരധിവാസത്തിന് പോകുന്നതിൽ അർത്ഥമില്ല-കാംബ്ലി ഇതിനകം 14 തവണ പുനരധിവാസത്തിന് പോയിട്ടുണ്ട്! അവന്റെ കാര്യത്തിൽ ഇനി പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ല.” മുൻ അമ്പയർ പറഞ്ഞു. തെരുവിൽ നടക്കാൻ പാടുപെടുന്ന കാംബ്ലിയുടെ ആദ്യ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായപ്പോൾ, ആഗസ്റ്റിൽ ബാന്ദ്രയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കൗട്ടോ കാംബ്ലിയെ സന്ദർശിക്കുക ആയിരുന്നു.

ഇതിഹാസ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കപിൽ ദേവിൻ്റെ പിന്തുണയും കാംബ്ലിക്ക് ലഭിച്ചു. എന്നിരുന്നാലും, വീണ്ടെടുക്കാനുള്ള ആദ്യ ചുവടുവെക്കാൻ കാംബ്ലി തയ്യാറായിരിക്കണം എന്ന് കപിൽ വ്യക്തമാക്കി.