ഇനി ആ റെക്കോഡിന്റെ കാര്യം മിണ്ടരുത്, കൂറ്റൻ ജയത്തിന് പിന്നാലെ 18 മുമ്പ് വർഷം മുമ്പ് സ്ഥാപിച്ച തകർപ്പൻ റെക്കോഡ് മറികടന്ന് ഇന്ത്യ; ആരാധകർ ആവേശത്തിൽ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ടീം ഇന്ത്യ 200 റൺസിന് വിജയിക്കുകയും മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു. ക്യാപ്റ്റൻ രോഹിത് ശർമ്മയും സൂപ്പർ താരം വിരാട് കോഹ്‌ലിയും ഇല്ലാതെ തുടർച്ചയായി രണ്ടാമത്തെ മത്സരത്തിലും ഇറങ്ങിയ ഇന്ത്യക്ക് ഈ മത്സരത്തിൽ പിഴച്ചില്ല. അഞ്ചു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 351 റൺസെന്ന വലിയ ടോട്ടൽ പടുത്തുയർത്തിയത്. ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാൻ ഗിൽ, ഹാർദിക് പാണ്ഡ്യ, ഇഷാൻ കിഷൻ, സഞ്ജു സാംസൺ എന്നിവർ അർദ്ധ സെഞ്ച്വറി നേടി. 85 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ കിഷൻ 77, ഹാർദ്ദിക് പാണ്ഡ്യ 70*, സഞ്ജു സാംസൺ 51, സൂര്യകുമാർ 35, ഋതുരാജ് 8 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.

മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് തുടക്കം തന്നെ പിഴച്ചു. വെറും 88 റൺസെടുക്കുന്നതിനിടെ എട്ട് വിക്കറ്റുകൾ നിലംപൊത്തി. ഒൻപതാം വിക്കറ്റിൽ ക്രീസിലൊന്നിച്ച അൽസാരി ജോസഫ്-ഗുഡകേഷ് മോട്ടി സഖ്യമാണ് വിൻഡീസിനായി അൽപ്പമെങ്കിലും പിടിച്ചുനിന്നത്. ഇന്ത്യയുടെ കൂറ്റൻ സ്കോർ അവരെ മറ്റൊരു റെക്കോർഡിലേക്കും നയിച്ചു. ടീമിലെ ഒരു താരവും സെഞ്ച്വറി കണ്ടെത്താതെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ എന്ന ഇന്ത്യൻ റെക്കോർഡാണ് മറികടന്നത്. ശ്രീലങ്കക്ക് എതിരെ 18 വർഷങ്ങൾ മുമ്പ് സ്ഥാപിച്ച റെക്കോർഡാണ് മറികടന്നത്.

ഇന്ത്യയ്ക്കായി ശർദ്ദുൽ താക്കൂർ നാലു വിക്കറ്റു വീഴ്ത്തി. മുകേഷ് കുമാർ മൂന്നു പേരെ പുറത്താക്കി. കുൽദീപ് യാദവിനു രണ്ടു വിക്കറ്റ് ലഭിച്ചു.

വ്യക്തിഗത 100 റൺസില്ലാതെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന ഏകദിന സ്‌കോറുകൾ:

351/5 vs WI തരൗബ 2023
350/6 vs SL നാഗ്പൂർ 2005
349/7 vs പാക്ക് കറാച്ചി 2004
348/5 vs ബാൻ ധാക്ക 2004