ചാമ്പ്യന്‍സ് ട്രോഫി 2025: 'പാകിസ്ഥാന് മുന്‍തൂക്കം': ഇന്ത്യ-പാക് മത്സര ഫലം പ്രവചിച്ച് യുവരാജ് സിംഗും മറ്റ് ഇതിഹാസങ്ങളും

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിലെ വിജയിയെക്കുറിച്ചുള്ള ഉള്‍ക്കാഴ്ചകള്‍ പങ്കിട്ട് ഇതിഹാസ താരങ്ങള്‍. മുന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, നവ്ജ്യോത് സിംഗ് സിദ്ധു, ഇന്‍സമാം ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി എന്നിവര്‍ ഇന്ത്യയിലെയും പാകിസ്ഥാനിലെയും ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെ ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കി.

അവസാന മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ തങ്ങളുടെ കന്നി കിരീടം ഉറപ്പിച്ച 2017 ന് ശേഷം ആദ്യമായി ഐസിസി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കലണ്ടറിലേക്ക് മടങ്ങിയെത്തുകയാണ്. പാകിസ്ഥാനാണ് ടൂര്‍ണമെന്റിന്റെ ഔദ്യോഗിക ആതിഥേയമെങ്കിലും ടീം ഇന്ത്യ അവരുടെ എല്ലാ മത്സരങ്ങളും ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ കളിക്കും.

മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍മാരായ ഇന്‍സമാം ഉള്‍ ഹഖ്, ഷാഹിദ് അഫ്രീദി എന്നിവര്‍ക്കൊപ്പം മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗ്, നവജ്യോത് സിംഗ് സിദ്ദു എന്നിവരെ ഉള്‍പ്പെടുത്തി സ്റ്റാര്‍ സ്പോര്‍ട്സ് ഒരു സ്റ്റാര്‍ സ്റ്റഡഡ് പാനല്‍ രൂപീകരിച്ചു. മത്സരത്തില്‍ ഏത് ടീമിനാണ് നേട്ടം എന്നതിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകള്‍ പാനലിസ്റ്റുകള്‍ പങ്കിട്ടു.

ദുബായിലെ സാഹചര്യങ്ങള്‍ കാരണം പാകിസ്ഥാനാണ് മുന്‍തൂക്കം എന്ന് യുവരാജ് സിംഗ് പറഞ്ഞു. അതേസമയം ഇന്ത്യ കൂടുതല്‍ ശക്തവും സന്തുലിതവുമാണെന്ന് നവജ്യോത് സിംഗ് സിദ്ദു കരുതുന്നു. ഇരു ടീമുകളും തുല്യമായി പൊരുത്തപ്പെടുന്നുണ്ടെന്ന് ഇന്‍സമാം-ഉള്‍-ഹഖ് പറഞ്ഞു. ഫലം അവരുടെ ശരീരഭാഷയെ ആശ്രയിച്ചിരിക്കുമെന്നും ഇന്‍സമാം പറഞ്ഞു. ഏത് ടീമാണ് ജയിക്കാന്‍ പോകുന്നതെന്ന് മനോഭാവവും ശരീരഭാഷയും പറയുമെന്ന് അഫ്രീദി പറഞ്ഞു.

Read more

ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 ന് കറാച്ചിയില്‍ ആരംഭിക്കും, ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. പാകിസ്ഥാന്‍ 10 മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കുമ്പോള്‍, ഇന്ത്യയുടെ എല്ലാ ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങളും ആദ്യ സെമി ഫൈനലും ഉള്‍പ്പെടെ നാല് ഗെയിമുകള്‍ ദുബായില്‍ നടക്കും.