WTC FINAL: ബാവുമയും സ്റ്റബ്സും പുറത്ത്, പ്രോട്ടീസിന്റെ നാല് വിക്കറ്റെടുത്ത് ഓസീസ്, ത്രില്ലിങ് മാച്ചിൽ വിജയം ആർക്കൊപ്പം, ആരാധകർ ആവേശത്തിൽ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ വിജയത്തിലേക്ക് അടുക്കവേ ദക്ഷിണാഫ്രിക്കയ്ക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടമായി. നാലാം ദിനം കളിയുടെ തുടക്കത്തിൽ തന്നെ ക്യാപ്റ്റൻ ടെമ്പ ബാവുമയാണ് ആദ്യം പുറത്തായത്. പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് ക്യാരി ക്യാച്ചെടുക്കുകയായിരുന്നു. 134 പന്തിൽ 66 റൺസെടുത്താണ് ബാവുമ മടങ്ങിയത്. പിന്നീട് ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം എയ്ഡൻ മാർക്രം കളിയുടെ സമ്മർദം കുറച്ചു. ഇരുവരും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും സ്റ്റബ്സിന്റെ അപ്രതീക്ഷിത പുറത്താവൽ പ്രോട്ടീസ് ടീമിന് തിരിച്ചടിയായി.

മിച്ചൽ സ്റ്റാർക്കാണ് സ്റ്റബ്സിനെ ബൗൾഡാക്കി മടക്കിയത്. 43 പന്തിൽ എട്ട് റൺസ് നേടിയാണ് താരം പുറത്തായത്. നിലവിൽ ഡേവിഡ് ബെഡിങ്ഹാമാണ് മാർക്രത്തിനൊപ്പം ക്രീസിലുളളത്. ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ ഇനി 18 റൺസ് കൂടി വേണം. ത്രില്ലിങ് മാച്ചിൽ ആര് കിരീടം നേടുമെന്ന് കാത്തിരിക്കുകയാണ് ആരാധകർ.

മത്സരത്തിൽ ഇരുടീമുകൾക്കും വിജയസാധ്യതയുണ്ട്. ദക്ഷിണാഫ്രിക്കയുടെ പ്രധാന ബാറ്റർമാരെ പുറത്താക്കാനായാൽ ഓസ്ട്രേലിയക്ക് കളി പിടിക്കാം. എന്നാൽ ഇനി വിക്കറ്റ് നഷ്ടപ്പെടുത്താതിരുന്നാൽ വിജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പമാവും. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ കിരീടമാവും ദക്ഷിണാഫ്രിക്ക സ്വന്തമാക്കുക