തിലക് വർമ്മ ഒഴികെ ബാറ്റ്‌സ്മാന്മാർ ആരും ഉത്തരവാദിത്വം കാണിച്ചില്ല, ഈ രീതിയിൽ പോയാൽ ജയിക്കില്ല; മത്സരശേഷം നിരാശയിൽ ഹാർദിക്ക് പാണ്ഡ്യാ

വല്ലാത്ത അവസ്ഥയിലാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. സീനിയർ താരങ്ങൾ ഒന്നും ഇല്ലാതെ ലോകകപ്പ് യോഗ്യത പോലും കിട്ടാത്ത വെസ്റ്റ് ഇൻഡീസിനെതിരെ ഇറങ്ങിയപ്പോൾ അവർ വളരെ എളുപ്പത്തിൽ പരമ്പര വിജയമാണ് സ്വപ്നം കണ്ടത്. എന്നാൽ ആര്യങ്ങൾ കൈവിട്ട പോവുകയാണ്, 5 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും തോറ്റ ഇന്ത്യ പരമ്പര കൈവിടുമെന്ന അവസ്ഥയിലാണ് ഇപ്പോൾ നിൽക്കുന്നത്. ബാറ്റിംഗ് നിരയുടെ പരാജയം തന്നെയാണ് ഈ 2 മത്സരങ്ങളിലും ഇന്ത്യയുടെ തോൽവിക്ക് കാരണമായത്.

മത്സരശേഷം സംസാരിച്ച നായകൻ ഹാര്ദിക്ക് ബാറ്റിംഗിൽ തന്റെ ടീമിന്റെ പ്രകടനത്തിൽ തൃപ്തനല്ല എന്നും ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതുണ്ടെന്നും മത്സരശേഷം തന്റെ പ്രതികരണത്തിൽ പറഞ്ഞു . വെസ്റ്റ് ഇൻഡീസിന് എതിരായ അഞ്ച് ട്വൻറി 20കളുടെ പരമ്പരയിലെ രണ്ടാം മത്സരത്തിലും തോൽവി ഏറ്റുവാങ്ങുക ആയിരുന്നു. ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ഏകദിനത്തിലാണ് ഇന്ത്യ രണ്ട് വിക്കറ്റ് തോൽവിയെറ്റ് വാങ്ങിയത്. 153 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർ 7 പന്തുകൾ ബാക്കി നിൽക്കെ 8 വിക്കറ്റ് നഷ്ടമാക്കി വിജയം സ്വന്തമാക്കുക ആയിരുന്നു. തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ ആരാധകരും നിരാശരാണ്.

“ഞാൻ സത്യസന്ധമായി പറയുക ആണെങ്കിൽ ഇതൊരു സന്തോഷകരമായ ബാറ്റിംഗ് പ്രകടനമായിരുന്നില്ല. ട്രാക്ക് മന്ദഗതിയിൽ ആയിരുന്നു. സ്കോർ ചെയ്യാൻ അവസരം ഉണ്ടായിട്ടും അതൊന്നും പറ്റിയില്ല. 170 റൺസ് എടുക്കാൻ പറ്റിയ അവസരം ഞങ്ങൾക്ക് ഉണ്ടായിരുന്നു. അതൊന്നും പറ്റിയില്ല. “ബാറ്റർമാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണം,” ഹാർദിക് മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ പറഞ്ഞു.

“നിലവിൽ ഞങ്ങൾ ഇപ്പോൾ ഉള്ള 7 ബാറ്റ്‌സ്മാന്മാരെയും വിശ്വസിക്കണം. ബോളറുമാർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്. എന്തായാലും ബാറ്റിംഗ് നിര തിളങ്ങിയെ പറ്റു. അതാണ് ചെയ്യേണ്ടത്.” നായകൻ പറഞ്ഞ് അവസാനിപ്പിച്ചു. തിലക് വർമ്മ ഒഴികെ ഒരു താരത്തിനും മാന്യമായ സംഭാവന നല്കാൻ പറ്റിയില്ല എന്നുള്ളതും വിഷമകരമായി.