ഏഴ് ഓവറുകൾക്ക് ശേഷം ഇനിയും ഓവറുകൾ വേണം എന്ന വാശിയിൽ ആയിരുന്നു സിറാജ് നിന്നിരുന്നത്, ആ ഒറ്റ കാരണം കൊണ്ടാണ് അവന് പിന്നെ പന്ത് കൊടുക്കാതിരുന്നത്; വിശദീകരണവുമായി രോഹിത്

ഞായറാഴ്ച ശ്രീലങ്കയെ 50 റൺസിന് പുറത്താക്കിയ ശേഷം, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് തന്റെ ഫാസ്റ്റ് ബൗളർമാരുടെ പ്രകടനത്തിലെ സന്തോഷം മറച്ചുവെക്കാനായില്ല, അവർ ടീമിന് നൽകുന്ന വൈവിധ്യം വളരെ പ്രധാനമാണെന്ന് പറഞ്ഞു. ഏഷ്യാ കപ്പ് ഫൈനലിൽ ശ്രീലങ്കയ്‌ക്കെതിരായ ഇന്ത്യയുടെ 10 വിക്കറ്റ് വിജയത്തിന് അടിത്തറയിട്ട പേസർ മുഹമ്മദ് സിറാജിന്റെ (21ന് 6) മികച്ച സ്പെൽ കണ്ടതിന് ശേഷമായിരുന്നു രോഹിത്തിന്റെ പ്രതികരണം വന്നത്. “ഇതുപോലുള്ള ഫാസ്റ്റ് ബൗളർമാരുടെ പ്രകടനം കാണുമ്പോൾ എനിക്ക് വളരെയധികം സംതൃപ്തി ലഭിക്കുന്നു. എല്ലാ ക്യാപ്റ്റൻമാർക്കും ഫാസ്റ്റ് ബോളറുമാർ മികച്ച പ്രകടനം നടത്തുമ്പോൾ സന്തോഷം ലഭിക്കുന്നു. എനിക്കും അത് തന്നെയാണ് തോന്നുന്നത്” മത്സരശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ രോഹിത് പറഞ്ഞു.

“ഞങ്ങളുടെ ബോളറുമാർ എല്ലാം വ്യത്യസ്ത രീതിയിൽ കഴിവുള്ളവരാണ് – ഒരാൾക്ക് വേഗത്തിൽ പന്തെറിയാം, ഒരാൾക്ക് പന്ത് സ്വിംഗ് ചെയ്യാം, ഒരാൾക്ക് മികച്ച ബൗൺസ് നേടാനാകും. ഈ വശങ്ങളെല്ലാം ഒരു ടീമിൽ ലഭിക്കുമ്പോൾ, അത് ഒരു നല്ല ഘടകമാണ്,” രോഹിത് കൂട്ടിച്ചേർത്തു. ഏഴ് ഓവറിൽ ആറ് വിക്കറ്റ് വീഴ്ത്തിയ മികച്ച പ്രകടനത്തിന് ശേഷം സിറാജിന് കൊടുത്താൽ ആവേശം തോന്നിയെന്നും പരിശീലകനിൽ നിന്ന് നിർദേശം കിട്ടിയതുകൊണ്ട് കൂടുതൽ ഓവറുകൾ സിറാജിന് നൽകിയില്ലെന്നും രോഹിത് പറഞ്ഞു.

“സ്ലിപ്പിൽ നിന്ന് അവന്റെ ബോളിങ് നോക്കുന്നത് വളരെ സന്തോഷകരമായിരുന്നു . മറ്റ് രണ്ട് ബോളറുമാരെക്കാൾ സ്വിങ് അദ്ദേഹത്തിന് കിട്ടി.” ക്യാപ്റ്റൻ പറഞ്ഞു.”അവൻ ആ സ്പെല്ലിൽ ഏഴ് ഓവർ ബൗൾ ചെയ്തു, ഇനി അവനെ ഏറിയിക്കേണ്ട എന്ന് പരിശീലകനിൽ നിന്ന് എനിക്ക് സന്ദേശം ലഭിച്ചു. പന്തെറിയാൻ കഴിയാത്തതിൽ അവൻ തീർത്തും നിരാശനായിരുന്നു,” രോഹിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

എന്നാൽ, സിറാജിന് മറ്റൊരു ഓവർ നൽകാൻ ആലോചിച്ചില്ലെന്ന് രോഹിത് പറഞ്ഞു. “അദ്ദേഹം ഏഴ് ഓവർ ബൗൾ ചെയ്തു, അത് ധാരാളം. തിരുവനന്തപുരത്ത് ശ്രീലങ്കക്ക് എതിരെ സിറാജ് സമാനമായ അവസ്ഥയിലായിരുന്നു, അദ്ദേഹം ഒറ്റ സ്ട്രീസിൽ 8-9 ഓവർ എറിഞ്ഞു,” അദ്ദേഹം കൂട്ടിച്ചേർത്തു. ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെയും രോഹിത് പ്രശംസിച്ചു, ഈ കാലയളവിൽ ഏറ്റവും മുന്നേറിയ ബോളർ എന്നും താരത്തെ ഇന്ത്യൻ നായകൻ വിശേഷിപ്പിച്ചു.