ലൊസാഞ്ചലസില്‍ വെടിവെയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു, പരിക്കേറ്റവരുടെ നില ഗുരുതരം

അമേരിക്കയില്‍ ലോസാഞ്ചലസിലെ മോണ്ടെറെ പാര്‍ക്കിലുണ്ടായ വെടിവയ്പ്പില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെട്ടു. ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. പ്രാദേശികസമയം ശനിയാഴ്ച രാത്രി 10.20 നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തത്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ചൈനീസ് പുതുവല്‍സരാഘോഷത്തിനായി ആയിരക്കണക്കിന് പേര്‍ മൊണ്ടെറെ പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ പിരിഞ്ഞുപോയ ശേഷമാണ് വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. അക്രമി ഒരു പുരുഷനാണെന്ന് അധികൃതര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശം പൊലീസ് വലയത്തിലാണ്. അറുപതിനായിരത്തോളം പേര്‍ താമസിക്കുന്ന മൊണ്ടെറി പാര്‍ക്കില്‍ ഏഷ്യന്‍ വംശജരും ഏറെയുണ്ട്.