ഇസ്രായേൽ യുഎസ് സംയുക്ത ആക്രമണത്തിൽ പ്രതിരോധം ശക്തിപ്പെടുത്തി ഇറാൻ. അറബ് രാജ്യങ്ങളിൽ ആക്രമണം. ദുബായ് ഇന്റർനെറ്റ് സിറ്റിയിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണു. ഒറാക്കിൽ കെട്ടിടത്തിന്റെ ഭാഗത്താണ് പ്രതിരോധ സേന തകർത്ത ഡ്രോണിൻ്റെ അവശിഷ്ടങ്ങൾ പതിച്ചത്.
ബഹ്റൈനിലെ സിത്രയിലും ഡ്രോൺ അവശിഷ്ടങ്ങൾ വീണ് നാല് പേർക്ക് പരിക്ക് പറ്റി. വീടുകൾക്ക് നാശനഷ്ടവും സംഭവിച്ചു. അതേസമയം, എഫ് 15 യുദ്ധവിമാനത്തിന് പിന്നാലെ എഫ് 10 വിമാനം കൂടി വെടിവെച്ചിട്ടതായി ഇറാൻ അവകാശവാദമുന്നയിച്ചു.
Read more
ഹോര്‍മുസ് കടലിടുക്കിന് മുകളിലാണ് വെടിവെച്ചിട്ടിരിക്കുന്നത്. എഫ്-15ലെ ഒരു സൈനികനെ രക്ഷിച്ചുവെന്ന് അമേരിക്ക അറിയിച്ചിരുന്നു. യുഎസ് സൈന്യമാണ് സൈനികനെ രക്ഷിച്ചത്.







