ഉക്രൈന് 70 യുദ്ധവിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍, വിമാനങ്ങള്‍ റഷ്യന്‍ നിര്‍മ്മിതം

ഉക്രൈന് 70 യുദ്ധ വിമാനങ്ങള്‍ നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. റഷ്യന്‍ നിര്‍മിത വിമാനങ്ങളാകും നല്‍കുക. യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങള്‍ക്ക് അവരവരുടെ ഇഷ്ടപ്രകാരം പടക്കോപ്പുകളും വിമാനങ്ങളും നല്‍കാമെന്ന് യൂറോപ്യന്‍ യൂണിയന്‍ സെക്യൂരിറ്റി ചീഫ് ജോസഫ് ബോറല്‍ അറിയിച്ചിരുന്നു.

16 മിഗ്-29 വിമാനങ്ങളും, 14 സു-25 വിമാനങ്ങളും ബള്‍ഗേരിയയാണ് നല്‍കുക. പോളണ്ട് 28 മിഗ്-29 വിമാനങ്ങളും, സ്ലോവാക്യ 12 മിഗ്-29 വിമാനങ്ങളും നല്‍കും. യുദ്ധ വിമാനങ്ങള്‍ക്ക് പുറമെ, ആന്റി-ആര്‍മര്‍ റോക്കറ്റുകള്‍, മെഷീന്‍ ഗണ്‍, ആര്‍ട്ടില്ലറി എന്നിവയും നല്‍കും.

ഉക്രൈനെ തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പ്രസിഡന്‍റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു. ഉക്രൈന്റെ പോരാട്ടം സ്വാതന്ത്ര്യത്തിനും നിലനില്‍പ്പിനും വേണ്ടിയാണെന്ന് സെലന്‍സ്‌കി പറഞ്ഞു. ഓണ്‍ലൈനില്‍ യൂറോപ്യന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉക്രൈന്‍ ശക്തരാണ് ആര്‍ക്കും തങ്ങളെ തകര്‍ക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ സംരക്ഷണത്തിവായി ഉക്രൈന്‍ പട്ടാളക്കാര്‍ കനത്ത വില നല്‍കുന്നു. ഉക്രൈന്‍ ജനത ഒന്നടങ്കം പോരാട്ടത്തിലാണ് ഇതിനെ തങ്ങള്‍ അതിജീവിക്കും. യൂറോപ്യന്‍മാര്‍ കരുത്തരും ശക്തരുമാണ് എന്ന് തങ്ങള്‍ തെളിയിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.