അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം താലിബാൻ പിടിച്ചതിന് പിന്നാലെ പ്രസിഡന്റ് അഷ്‌റഫ് ഗനി രാജ്യം വിട്ടത് ഹെലികോപ്ടറിലും കാറുകളിലും നിറയെ പണവുമായെന്ന് റിപ്പോർട്ട്.
റഷ്യൻ എംബസിയെ ഉദ്ധരിച്ച് ആർഎൻഎ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നാല് കാറുകൾ നിറച്ച് പണം കൊണ്ടു പോയെന്നും ഹെലികോപ്ടറിൽ കൊള്ളാത്തത് ഉപേക്ഷിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം രാജ്യം വിട്ട അഷ്റഫ് ഗനി അമേരിക്കയിൽ അഭയം പ്രാപിക്കുമെന്നാണ് റിപ്പോർട്ട്. താജിക്കിസ്ഥാനിൽ അഭയം തേടിയെങ്കിലും അനുമതി കിട്ടാതായതോടെ ഒമാനിലാണ് ഗനിയും കൂട്ടരും ഇറങ്ങിയത്.
അവിടെ നിന്ന് അമേരിക്കയിലേക്ക് പോകുമെന്നാണ് റിപ്പോർട്ട്. അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനിയും വൈസ് പ്രസിഡന്റ് അമിറുള്ള സാലെയും മറ്റ് ഉന്നത നേതാക്കളുമാണ് രാജ്യം വിട്ടത്.
അഫ്ഗാനിസ്ഥാൻ വിട്ടത് രക്തചൊരിച്ചിൽ ഒഴിവാക്കാനാണ് എന്നാണ് അഷ്റഫ് ഗനി ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്.
എനിക്ക് മുന്നിൽ രണ്ട് മാർഗങ്ങളെ ഉണ്ടായിരുന്നു. ഒന്നുകിൽ കൊട്ടാരത്തിലേക്ക് പ്രവേശിക്കാനൊരുങ്ങുന്ന താലിബാനെ നേരിടുക, അല്ലെങ്കിൽ കഴിഞ്ഞ 20 വർഷമായി ഞാൻ സംരക്ഷിച്ചു പോന്ന എന്റെ രാജ്യം വിടുക.
Read more
താലിബാൻ എത്തിയത് കാബൂളിനെ അക്രമിക്കാനാണ്, കാബൂൾ ജനങ്ങളെ അക്രമിക്കാനാണ്. ആ രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ ഞാൻ പോകുന്നതായിരുന്നു നല്ലതെന്ന് അദ്ദേഹം കുറിച്ചു.