പ്രധാനമന്ത്രി പറഞ്ഞ ആ എ.എസ്.എ.ടി ഇതാണ്, രാജ്യങ്ങള്‍ ഉപഗ്രഹങ്ങളുണ്ടാക്കുന്നു, പിന്നീട് ഇതിനെ നശിപ്പിക്കാന്‍ ഉപഗ്രഹവേധ മിസൈല്‍ അയക്കുന്നു

സൈനിക ലക്ഷ്യത്തിനു വേണ്ടി ശത്രുരാജ്യങ്ങളുടെ സാറ്റലൈറ്റുകളെ നശിപ്പിക്കാനോ അതിന്റെ പ്രവര്‍ത്തന ശേഷി ഇല്ലാതാക്കാനോ ഉപയോഗിക്കുന്ന ബഹിരാകാശ ആയുധങ്ങളാണ് ആന്റി സാറ്റലൈറ്റ് വെപ്പണ്‍സ്( എ എസ് എ ടി). നിലവില്‍ പല രാജ്യങ്ങളും ഈ സാങ്കേതിക വിദ്യ കൈയ്യാളുന്നുണ്ട്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങക്ക് ഈ സാങ്കേതിക വിദ്യയുണ്ട്.

ഇസ്രായേലും ഇന്ത്യയും ഇത് വികസിപ്പിച്ചു വരികയാണ്. രണ്ടാം യു പി എ സര്‍ക്കാരിന്റെ കാലത്ത് 2010 ലാണ് ഈ പദ്ധതിയുടെ വിത്ത് ഇന്ത്യയില്‍ പാകുന്നത്. നിലവില്‍ ഇതുവരെ ഒരു രാജ്യങ്ങളും ക്ഷേമകാര്യത്തിന് ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടില്ല. എല്ലാ രാജ്യങ്ങളും സ്വന്തം സാറ്റലൈറ്റുകളെ തന്നെ തകര്‍ത്താണ് ശക്തി തെളിയിക്കുന്നത്.

Read more

ഇന്ത്യ ഇ ക്ലബിലേക്ക് ഇന്ന് ചേര്‍ന്നതായി വിക്കി പീഡിയ പറയുന്നു. എ എസ് എ ടി ബഹിരാകാശത്ത് വന്‍ മലിനീകരണമുണ്ടാക്കും എന്ന് ആരോപണം നിലവിലുണ്ട്. എന്നാല്‍ രാഷ്ട്രങ്ങള്‍ ആയിരക്കണക്കിന് കോടികള്‍ മുടക്കി സാറ്റലൈറ്റ് വിക്ഷേപിച്ച് നൂറുകണക്കിന് കോടികള്‍ മുടക്കി എ എസ് എ ടി ഉണ്ടാക്കി സ്വയം നശിപ്പിക്കുന്നു!!
ഭാവിയിലെ യുദ്ധത്തില്‍ ഉപഗ്രഹങ്ങളും ചാര ഉപഗ്രഹങ്ങളും വ്യാപകമായി ഉപയോഗിക്കുമെന്നാണ് കരുതുന്നത്. ഇതിനായുള്ള തയ്യാറെടുപ്പിലാണ് രാജ്യങ്ങള്‍.