കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്; കേരളത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് അറിയിക്കും

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കേന്ദ്ര മന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന്. കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് സംസ്ഥാനം കേന്ദ്രത്തെ കേന്ദ്രത്തെ അറിയിക്കും. കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടെങ്കിലും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേരളത്തിന്റെ വിലയിരുത്തല്‍. സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ടെന്നും കേന്ദ്രത്തെ അറിയിക്കും.

ജില്ലാടിസ്ഥാനത്തില്‍ ഐസോലേഷന്‍ വാര്‍ഡുകള്‍ സജ്ജമാക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആശുപത്രികളില്‍ മാസ്‌ക് ഉപയോഗവും രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ പരിശോധനയും ഉറപ്പാക്കും. കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍.

സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ ആരോഗ്യവകപ്പ് ഡയറക്ട്രേറ്റ് പ്രത്യേക റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. കൂടുതല്‍ പരിശോധനകള്‍ നടക്കുന്നതിനാലാണ് സംസ്ഥാനത്ത് ഉയര്‍ന്ന കണക്കുകളെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍. അതേ സമയം കോവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്നാണ് ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.