തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന ഭീകരന്‍ പിടിയില്‍; ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത് ദക്ഷിണേന്ത്യയിലെ ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനെ

ആന്ധ്രാപ്രദേശില്‍ പിടികിട്ടാപ്പുള്ളി അബൂബക്കര്‍ സിദ്ദിഖി പിടിയിലായി. കഴിഞ്ഞ 30 വര്‍ഷമായി ഒളിവില്‍ തുടരുകയായിരുന്ന പ്രതിയെ ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. ദക്ഷിണേന്ത്യയില്‍ നടന്ന നിരവധി ബോംബ് സ്‌ഫോടനങ്ങളുടെ സൂത്രധാരനാണ്
പിടിയിലായ അബൂബക്കര്‍ സിദ്ദിഖി

ആന്ധ്രാപ്രദേശിലെ ഒളിത്താവളത്തില്‍ നിന്ന് തമിഴ്നാട് പൊലീസിന്റെ ഭീകര വിരുദ്ധ സ്‌ക്വാഡാണ് പിടികൂടിയതെന്നാണ് വിവരം. കഴിഞ്ഞ 30 വര്‍ഷമായി പൊലീസ് ഇയാളെ അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ കണ്ടെത്തുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു.

Read more

മുഹമ്മദ് അലി എന്ന മറ്റൊരു പിടികിട്ടാപ്പുളിയേയും അറുപതുകാരനായ സിദ്ദിഖിക്കൊപ്പം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവര്‍ക്കും തമിഴ്നാട്ടിലും അയല്‍ സംസ്ഥാനങ്ങളിലുമുള്ള നിരവധി ബോംബ് സ്‌ഫോടനങ്ങള്‍, കൊലപാതകം, ഭീകരവാദ കേസുകള്‍ എന്നിവയുമായി ബന്ധമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.