സര്‍വകാല നേട്ടവുമായി ദക്ഷിണ റെയില്‍വേ: ടിക്കറ്റ് വരുമാനം 6345 കോടി

മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 6345 കോടി രൂപയാണ് ടിക്കറ്റ് ഇനത്തില്‍ മാത്രം റെയില്‍വെയുടെ വരുമാനം. യാത്രക്കാരുടെ എണ്ണം 33.9 കോടില്‍ നിന്നും 64 കോടിയായി ഉയര്‍ന്നു. 2019-2020 ലായിരുന്നു ഇതിന് മുന്‍പ് റെക്കോര്‍ഡ് വരുമാനം സ്വന്തമാക്കിയത്. അന്ന് 5225 കോടിയായിരുന്ന നേടിയത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 3539.77 കോടിയായിരുന്നു റെയില്‍വെയുടെ വരുമാനം.

യാത്രക്കാരുടെ എണ്ണം 33.9കോടിയില്‍ നിന്ന് 64കോടിയായി ഉയര്‍ന്നു.അവധി, ഉത്സവ വേളകളിലാണ് യാത്രക്കാര്‍ വര്‍ദ്ധിച്ചത്.ദക്ഷിണ റെയില്‍വേയുടെ മൊത്തം വരുമാനം 10703കോടിയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 47 ശതമാനം ഉയര്‍ന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ചരക്കു ഗതാഗതത്തില്‍ 30 ശതമാനത്തിന്റെ വര്‍ദ്ധനയോടെ 3637.86 കോടി രൂപ നേടി.

പെട്രോളിയം, ഭക്ഷ്യ വസ്തുക്കള്‍, ഓട്ടോമൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടെ 37.94 ദശലക്ഷം ടണ്‍ ചരക്ക് നീക്കം നടത്തിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.അപകടം കുറഞ്ഞുകഴിഞ്ഞ വര്‍ഷം ദക്ഷിണറെയില്‍വേ മേഖലയില്‍ കാര്യമായ അപകടങ്ങളുണ്ടായില്ല.

53 ശതമാനം ഇന്റര്‍ലോക്കിംഗും ഇലക്ട്രോണിക് സംവിധാനത്തിലേക്ക് മാറ്റിയതോടെ 92 ശതമാനം ട്രെയിനുകളും കൃത്യസമയം പാലിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട് ടിക്കറ്റ് എടുക്കാനായി 239 സ്റ്റേഷനുകളില്‍ വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്.