സുവര്‍ണ ക്ഷേത്രത്തിന് മുന്നില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളി

അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തിന് മുമ്പില്‍ ഒരു വിഭാഗം ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഖാലിസ്ഥാന്‍ വിഘടനവാദി നേതാവ് ജര്‍ണെയ്ല്‍ ബിന്ദ്രന്‍വാലെയുടെ ചിത്രം ഉയര്‍ത്തിയാണ് മുദ്രാവാക്യം. ഓപ്പറേഷന്‍ ബ്ലൂ സ്റ്റാറിന്റെ വാര്‍ഷികത്തില്‍ കനത്ത സുരക്ഷ ഏര്‍പെടുത്തിയിരിക്കുന്നതിനിടെയാണ് സംഭവം.

ഖലിസ്ഥാന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും പ്രതിഷേധത്തില്‍ ഇവര്‍ പ്രഖ്യാപിച്ചിരുന്നു. ‘സ്വാതന്ത്ര്യമാര്‍ച്ച്’ ആണ് നടത്തിയതെന്നാണ് പ്രതിഷേധക്കാര്‍ അവകാശപ്പെടുന്നത്. ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവര്‍ വരെ മാര്‍ച്ചില്‍ അണിനിരന്നിരുന്നു. അമൃത്സറില്‍ ഭായ് വീര്‍ സിംഗ് മെമ്മോറിയല്‍ ഹാളില്‍ നിന്നാണ് മാര്‍ച്ച് തുടങ്ങിയത്. ഭിന്ദ്രന്‍ വാലയുടെ ‘രക്തസാക്ഷിത്വ’ത്തെ പ്രകീര്‍ത്തിച്ച് മുദ്രാവാക്യങ്ങളുയര്‍ന്ന റാലിയില്‍ ഖാലിസ്ഥാന് വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്ന മുദ്രാവാക്യങ്ങളുമുണ്ടായി.

1982 ജൂലൈയില്‍ ഭിന്ദ്രന്‍വാല ആയുധധാരികളായ അനേകം അനുയായികളുമായി സുവര്‍ണ്ണക്ഷേത്രത്തിലെ ഗുരു നാനാക് നിവാസിലേയ്ക്കു പ്രവര്‍ത്തനരംഗം മാറ്റിയതോടെയാണ് ഖാലിസ്ഥാനി പ്രസ്ഥാനത്തിലൂടെ ഇന്ത്യന്‍ ചരിത്രത്തില്‍ നിര്‍ണായകമായ ഗതിമാറ്റങ്ങള്‍ക്ക് വഴി വച്ച പല സംഭവങ്ങളുടെയും തുടക്കം.

Read more

1984 ജൂണ്‍ 6-നാണ് അമൃത്സറിലെ സുവര്‍ണക്ഷേത്രം സൈന്യം ആക്രമിച്ച് ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍ വാലയെ വധിച്ചത്.