ഗുജറാത്ത് തീരത്ത് പാക് ബോട്ട് പിടിയില്‍; 300 കോടിയുടെ മയക്കുമരുന്നും അയുധങ്ങളും പിടിച്ചെടുത്തു; പത്ത് പേര്‍ കസ്റ്റഡിയില്‍

ഗുജറാത്തില്‍ ആയുധങ്ങളും മയക്കുമരുന്നുമായി പാക്ക് ബോട്ട് പിടിയില്‍. 300 കോടിയില്‍ അധികം രൂപയുടെ സാധനങ്ങളാണ് പാക് ബോട്ടില്‍ നിന്നും പിടിച്ചെടുത്ത്. കോസ്റ്റ് ഗാര്‍ഡാണ് ബോട്ട് പിടികൂടിയത്. ഐബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ബോട്ട് കണ്ടെത്തുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നും ആയുധങ്ങളും കണ്ടെത്തുന്നത്. ബോട്ടിലുണ്ടായിരുന്ന പത്തുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

കഴിഞ്ഞ ഏപ്രില്‍ 25280 കോടി രൂപയോളം വിലവരുന്ന ഹെറോയിന്‍ വഹിച്ചുള്ള പാക്ക് ബോട്ട് ഗുജറാത്ത് തീരത്തുന്നിന്നും കോസ്റ്റ് ഗാര്‍ഡ് പിടികൂടിയിരുന്നു. ബോട്ടിലുണ്ടായിരുന്ന ഒമ്പത് പാക് പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. വെടിവെച്ചാണ് അന്നു ഇവരെ കേസ്റ്റ് ഗാര്‍ഡ് പിടികൂടിയത്. നേരത്തെയും സമാനമായ രീതിയില്‍ മയക്കുമരുന്നുമായി പാക്ക് ബോട്ടുകള്‍ ഇന്ത്യന്‍ അധീന ഭാഗത്ത് നിന്നും പിടികൂടിയിരുന്നു. ഇതേ തുടര്‍ന്ന് ഗുജറാത്ത് തീരത്ത് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം നിരീക്ഷണം ശക്തമാക്കിയിരുന്നു.