തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിക്ക് ഗതികേട്; ചിഹ്നം പോയി; ഒ പനീര്‍ശെല്‍വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് 'ചക്ക'; എംഡിഎംകെയ്ക്ക് തീപ്പെട്ടി ചിഹ്നം

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും മുന്‍ അണ്ണാ ഡി.എം.കെ. നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത് ചക്ക ചിഹ്നം. രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് അദേഹം മത്സരിക്കുന്നത്.
ബക്കറ്റ്, ചക്ക, മുന്തിരി എന്നിവയിലേതെങ്കിലും ഒരു ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഒ. പനീര്‍ശെല്‍വം തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമര്‍പ്പിച്ചത്. തുടര്‍ന്നാണ് ചക്ക ചിഹ്നം അനുവദിച്ചത്.

അതേസമയം പിടിവാശി ഉപേക്ഷിച്ച് വിസികെയ്ക്ക് കുടം ചിഹ്നംതന്നെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നല്‍കി.

നേരത്തേ തമിഴ്നാട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കുടം ചിഹ്നം അനുവദിക്കാന്‍ തയ്യാറായിരുന്നില്ല. ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നാണ് വി.സി.കെ.യ്ക്ക് കുടം ചിഹ്നം അനുവദിച്ചത്.

Read more

പമ്പരം ചിഹ്നം നഷ്ടപ്പെട്ട എം.ഡി.എം.കെ.യ്ക്ക് തീപ്പെട്ടിചിഹ്നം അനുവദിച്ചു. ഒറ്റ സീറ്റില്‍ മാത്രം മത്സരിക്കുന്നുള്ളൂവെന്നും ചുരുങ്ങിയത് രണ്ട് സീറ്റില്‍ മത്സരിക്കണമെന്നും കാണിച്ചാണ് എം.ഡി.എം.കെ.യുടെ ചിഹ്നമായ പമ്പരം തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷേധിച്ചത്.