ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് പരോക്ഷ മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലുള്ളതതിനേക്കാള്‍ പദ്ധതികള്‍ നടപ്പിലാക്കിയെന്ന് പറഞ്ഞ സ്റ്റാലിന്‍ ചിലർ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഡിഎംകെ സര്‍ക്കാര്‍ പ്രധാനവാഗ്ദാനങ്ങള്‍ പോലും നടപ്പിലാക്കിയില്ലെന്നായിരുന്നു വിജയ്‌യുടെ വിമര്‍ശനം.
വികസനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞാണ് എംകെ സ്റ്റാലിന്‍ രംഗത്തെത്തിയത്. 505 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ നാനൂറിലധികം നടപ്പിലാക്കിയെന്നും എഴുപതില്‍ കൂടുതല്‍ പദ്ധതികള്‍ നടന്നുവരുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു. ചിലര്‍ ഇതൊന്നും കാണാതെ കള്ളം പറഞ്ഞുനടക്കുകയാണ്. തമിഴ്‌നാട്ടിലെ വികസം വടക്കേ ഇന്ത്യയില്‍ പോലും ചര്‍ച്ചയാണെന്നും തത്വദീക്ഷയില്ലാത്തവരുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയില്ലെന്നും സ്റ്റാലിന്‍ കൂട്ടിച്ചേർത്തു.
അതേസമയം തെക്കേ ഇന്ത്യയിലെ മാധ്യമങ്ങള്‍ പോലും ദ്രാവിഡ മോഡലിനെ പുകഴ്ത്തുന്നുവെന്നും ഇത് ചിലര്‍ക്ക് അറിയില്ലെന്നും സ്റ്റാലിൻ പരിഹസിച്ചു. അറിഞ്ഞാലും മറച്ചുവയ്ക്കുന്നു. തത്വം ഇല്ലാത്ത ഒരുകൂട്ടമുണ്ട്. അവരുടേത് വിലകുറഞ്ഞ രാഷ്ട്രീയം – അദ്ദേഹം പറഞ്ഞു. വിജയ്‌യെയോ ടിവികെയെയോ പരാമര്‍ശിക്കാതെയാണ് സ്റ്റാലിന്റെ വാക്കുകള്‍. എടപ്പാടി പളനിസ്വാമിയുടെ വിമര്‍ശനത്തിന് മറുപടി എന്ന നിലയിലാണ് പരാമര്‍ശം.







