ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരന്‍: നരേന്ദ്ര മോദി

രാജ്യത്തുടനീളം കക്കൂസുകള്‍ നിര്‍മ്മിച്ച് ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുമെന്ന് പ്രഖ്യാപിച്ച നരേന്ദ്ര മോദി വീണ്ടും കക്കൂസ് പ്രണയവുമായി രംഗത്ത്. ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണെന്ന് മോദി പൊതുപരിപാടിയില്‍ പറഞ്ഞു. കക്കൂസ് കാവല്‍ക്കാരനായി രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കുകയാണെന്നും ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി വര്‍ധയില്‍ നടന്ന പരിപാടിയില്‍ മോദി പറഞ്ഞു.

“ഞാന്‍ രാജ്യത്തെ കക്കൂസുകളുടെ കാവല്‍ക്കാരനാണ്. അതില്‍ ഞാന്‍ അഭിമാനിക്കുന്നു. കക്കൂസുകളുടെ കാവല്‍ക്കാരനാകുന്നതിലൂടെ കോടിക്കണക്കിന് വരുന്ന ഹിന്ദുസ്ഥാനി സ്ത്രീകളുടെ അഭിമാനമാണ് സംരക്ഷിക്കുന്നത്. ഒരു കോണ്‍ഗ്രസ് നേതാവ് രണ്ട് ദിവസം മുമ്പ്  എന്നെ കക്കൂസുകളുടെ കാവല്‍ക്കാരനെന്ന് വിളിച്ചിരുന്നു. ഇത്തരം പ്രസ്താവനകള്‍ ശുചിത്വജോലിക്കാരെ അപമാനിക്കുന്നതാണ്. എനിക്കെതിരെ നടത്തുന്ന ഇത്തരം കളിയാക്കലുകളെ ഞാന്‍ അലങ്കാരമായി കാണുന്നു.” മോദി പറഞ്ഞു.

നേരത്തെ, രാജ്യത്തുടനീളം സുന്ദരമായ കക്കൂസുകള്‍ നിര്‍മ്മിച്ച് രാജ്യത്തേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്ന് മോദി പറഞ്ഞിരുന്നു. ഇതുവഴി ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുമെന്നുമായിരുന്നു അന്ന് പറഞ്ഞിരുന്നത്.