ഭാവി സംഘര്‍ഷങ്ങളുടെ ട്രെയിലറുകള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നതെന്ന് കരസേന മേധാവി എം.എം. നരവനെ .രാജ്യം അസാധാരണവും വ്യത്യസ്ത തലത്തിലുമുള്ള വെല്ലുവിളികളെ അഭിമുഖീകരിക്കുന്നുവെന്നും വടക്കന്‍ അതിര്‍ത്തികളിലെ സംഭവവികാസങ്ങള്‍ സര്‍വസജ്ജമായ സേനയുടെ ആവശ്യകതയെ അടിവരയിടുന്നുവെന്നും അദ്ദേഹം ഒരു ഓണ്‍ലൈന്‍ സെമിനാറില്‍ പറഞ്ഞു.
എതിരാളികള്‍ അവരുടെ തന്ത്രപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ആണവശേഷിയുള്ള അയല്‍ക്കാരുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് ഒളിയുദ്ധങ്ങളും സുരക്ഷാ ഉപകരണങ്ങളുടേയും വിഭവങ്ങളുടേയും ആവശ്യകത വര്‍ധിപ്പിക്കുന്നുവെന്നും ചൈനയുടെയും പാകിസ്താന്റെയും പേര് പറയാതെ കരസേനാ മേധാവി പറഞ്ഞു.
.
ഇന്‍ഫര്‍മേഷന്‍ ബാറ്റില്‍ഫീല്‍ഡിലും നെറ്റ് വര്‍ക്കുകളിലും സൈബര്‍ ഇടങ്ങളിലും ഇത് അനുദിനം നടപ്പാകുകയാണ്. സ്ഥിരതയില്ലാത്തതും പ്രശ്‌നബാധിതവുമായ അതിര്‍ത്തികളിലും ഇവ നടക്കുന്നു. ഈ ട്രെയിലറുകളെ അടിസ്ഥാനമാക്കി നാളത്തെ യുദ്ധഭൂമികകളെ നോക്കിക്കാണണം.ചുറ്റുപാടും നോക്കിയാല്‍ ഇന്നത്തെ യാഥാര്‍ഥ്യം നമുക്ക് മനസ്സിലാകും.
Read more
ചൈന ആഗോള ക്രമത്തെയും നിയമത്തെയും അട്ടിമറിക്കുകയാണെന്നും പൂര്‍ണതോതിലുള്ള യുദ്ധത്തിലേക്ക് പോകാതെ തല്‍സ്ഥിതിയില്‍ മാറ്റംവരുത്താനുള്ള അവസരവാദ നിലപാടുകളിൽ ഇത് വ്യക്തമാണെന്നും പരോക്ഷമായി അദ്ദേഹം സൂചിപ്പിച്ചു.