യശ്വന്ത്പുര്‍-കണ്ണൂര്‍ എക്സ്പ്രസില്‍ തിരുട്ട് സംഘത്തിന്റെ കൂട്ടക്കവര്‍ച്ച; യാത്രക്കാരുടെ ഇരുപതോളം ഐഫോണുകളും പണവും ആഭരണങ്ങളും നഷ്ടപ്പെട്ടു

യശ്വന്ത്പൂര്‍ – കണ്ണൂര്‍ എക്സ്പ്രസ് ട്രെയിന്‍ ഓടികൊണ്ട് ഇരിക്കുന്നതിനിടെ വന്‍ കവര്‍ച്ച. ഇരുപതോളം യാത്രക്കാരുടെ ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളും നഷ്ടപ്പെട്ടു. പുലര്‍ച്ചെ ധര്‍മപുരിക്കും സേലത്തിനും ഇടയില്‍ ട്രെയിനിന്റെ എ.സി കോച്ചുകളിലാണ് കവര്‍ച്ച നടന്നത്. മോഷണത്തിന് ഇരകളായ യാത്രക്കാര്‍ പരാതി നല്‍കാനായി ഈറോഡ് സ്റ്റേഷനിലിറങ്ങി സേലത്ത് പോകുകയായിരുന്നു. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചു.

സേലം കേന്ദ്രീകരിച്ചുള്ള തിരുട്ട് കവര്‍ച്ചാ സംഘമുള്ളതെന്നാണ് പ്രാഥമിക നിഗമനം. യാത്രക്കാര്‍ നഷ്ടപ്പെട്ട ഐഫോണ്‍ ട്രേസ് ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്.

പണവും മറ്റ് വസ്തുക്കളും കവര്‍ന്ന മോഷണസംഘം ബാഗുകള്‍ ട്രെയിനിലെ ശുചിമുറികളിലെ വേസ്റ്റ് ബിന്നില്‍ ഉപേക്ഷിക്കുകയായിരുന്നു. യാത്രക്കാര്‍ ശുചമുറിയില്‍ പോകുന്നതിനായി ചെന്നപ്പോഴാണ് ബാഗുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് എല്ലാ യാത്രക്കാരെയും വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട വിവരം മനസിലാക്കുന്നത്. ഉടന്‍ റെയില്‍വേ പൊലീസിലും ഈ റോഡ് സ്‌റ്റേഷനിലും വിവരം അറിയിക്കുകയായിരുന്നു.