ക്വോറൻറ്റീൻ പ്രോട്ടോക്കോൾ ലംഘിച്ച്‌ മേരി കോം രാഷ്ട്രപതിയുടെ വിരുന്നിൽ പങ്കെടുത്തു 

കൊറോണ വൈറസ് സമൂഹം വ്യാപന സാധ്യതയെക്കുറിച്ചുള്ള പരിഭ്രാന്തിക്കിടയിൽ, ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ലോകമെമ്പാടുമുള്ള വിവിധ സർക്കാരുകളും നടപ്പാക്കിയ 14 ദിവസത്തെ ക്വോറൻറ്റീൻ പ്രോട്ടോക്കോൾ ലംഘിച്ച്‌ പ്രശസ്ത ബോക്സറും രാജ്യസഭാ എം.പിയുമായ മേരി കോം.

ജോർദാനിലെ അമ്മാനിൽ നടന്ന ഏഷ്യ-ഓഷ്യാനിയ ഒളിമ്പിക് യോഗ്യതാ മത്സരങ്ങളിൽ പങ്കെടുത്ത മേരി കോം മാർച്ച് 13 ന് നാട്ടിലേക്ക് മടങ്ങിയിരുന്നു കുറഞ്ഞത് 14 ദിവസമെങ്കിലും മേരി കോം സ്വയം ഒറ്റപ്പെട്ടു കഴിയേണ്ടതായിരുന്നു.

എന്നാൽ, മാർച്ച് 18 ന് രാഷ്ട്രപതി ഭവനിൽ പ്രസിഡന്റ് രാം നാഥ് കോവിന്ദ് നൽകിയ പ്രഭാതഭക്ഷണത്തിൽ മേരി കോം പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ. രാഷ്ട്രപതിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ നിന്ന് ട്വീറ്റ് ചെയ്ത നാല് ചിത്രങ്ങളിലൊന്നിൽ മേരി കോമിനെ മറ്റ് പാർലമെന്റ് അംഗങ്ങൾക്കൊപ്പം കാണാം.

“രാഷ്ട്രപതി ഭവനിൽ പ്രഭാതഭക്ഷണത്തിനായി പ്രസിഡന്റ് കോവിന്ദ് ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നുമുള്ള പാർലമെന്റ് അംഗങ്ങൾക്ക് ആതിഥേയത്വം വഹിച്ചു,” ഫോട്ടോകളുടെ അടിക്കുറിപ്പിൽ പറഞ്ഞു.