ജോൺസൺ & ജോൺസൺ ഇന്ത്യയിൽ കോവിഡ് വാക്സിൻ അംഗീകാരത്തിനുള്ള അപേക്ഷ പിൻവലിച്ചു

ഇന്ത്യയിൽ തങ്ങളുടെ കോവിഡ് -19 വാക്സിന് ത്വരിതഗതിയിലുള്ള അംഗീകാരം ലഭിക്കാനുള്ള അപേക്ഷ ജോൺസൺ & ജോൺസൺ പിൻവലിച്ചതായി സിഡിഎസ്‌സിഒ തിങ്കളാഴ്ച അറിയിച്ചതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

യു‌എസ് ആസ്ഥാനമായുള്ള ജോൺസൺ & ജോൺസൺ അവരുടെ ജാൻസൻ എന്ന കോവിഡ് -19 വാക്സിന് ഇന്ത്യയിൽ ക്ലിനിക്കൽ പഠനം നടത്താൻ അംഗീകാരം തേടുകയാണെന്ന് ഏപ്രിലിൽ പറഞ്ഞിരുന്നു. രക്തം കട്ടപിടിക്കുന്നതിനെ കുറിച്ചുള്ള റിപ്പോർട്ടുകളെ തുടർന്ന് അമേരിക്കയിൽ പരീക്ഷണങ്ങൾ നിർത്തിവെച്ചിരുന്നു.

നഷ്ടപരിഹാരം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ വാക്‌സിൻ നിർമ്മാതാക്കളുമായി നിയമപരമായ വെല്ലുവിളികൾ ഇന്ത്യ നേരിടുന്നതിനിടെയാണ് ജോൺസൺ & ജോൺസൺ തങ്ങളുടെ നിർദേശം പിൻവലിക്കുന്നത്. വാക്സിൻ നിർമ്മാതാക്കളുമായി ഇടപഴകാൻ ഒരു സംഘത്തെ രൂപീകരിച്ചതായി ആരോഗ്യ സഹമന്ത്രി കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.

“ഈ സംഘം ഫൈസർ, മോഡേണ, ജോൺസൺ & ജോൺസൺ എന്നിവരുമായി നഷ്ടപരിഹാരം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ തുടർച്ചയായ സംഭാഷണത്തിലാണ് എന്നാണ് ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞത്.

ജോൺസൺ & ജോൺസണും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (സിഡിഎസ്‌സിഒ) മരുന്ന് കമ്പനി അപേക്ഷ പിൻവലിച്ചത് എന്തുകൊണ്ടാണെന്ന റോയിട്ടേഴ്സിന്റെ ചോദ്യത്തോട് പ്രതികരിച്ചില്ല.