ചന്ദ്രോപരിതലത്തില്‍ സേഫ്റ്റ് ലാന്‍ഡിംഗ് നടത്താനുള്ള ശ്രമത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സി (നാസ) യുടെ വാദത്തെ തള്ളി ഐഎസ്ആര്‍ഒ. വിക്രം ലാന്‍ഡര്‍ എവിടെയാണെന്ന് നേരത്തെ തന്നെ കണ്ടെത്തിയതാണെന്ന് ഐഎസ്ആര്‍ഒ ചെയര്മാന് കെ ശിവന് പ്രതികരിച്ചു. സെപ്റ്റംബര്‍ 10-ന് തന്നെ ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
Indian Space Research Organisation (ISRO) Chief K Sivan on NASA finding Vikram Lander: Our own orbiter had located Vikram Lander, we had already declared that on our website, you can go back and see. (3.12.19) pic.twitter.com/zzyQWCDUIm
— ANI (@ANI) December 4, 2019
Read more
വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന വിവരം ഇന്നലെ പുലര്‍ച്ചെയോടെയാണ് നാസ പുറത്തു വിട്ടത്. ചന്ദ്രനെ വലയം ചെയ്യുന്ന നാസയുടെ ബഹിരാകാശവാഹനം എടുത്ത ചിത്രങ്ങളിൽ നിന്ന് തമിഴ്നാട്ടിലെ മധുര സ്വദേശിയായ എൻജിനീയർ ഷൺമുഖ സുബ്രമണ്യൻ ചന്ദ്രോപരിതലത്തിൽ ലാൻഡർ ഇടിച്ചിറങ്ങിയതിെൻറ 700 മീറ്റർ വടക്കുപടിഞ്ഞാറാണ് അവശിഷ്ടങ്ങൾ കണ്ടെത്തിയത്. 21 ഭാഗങ്ങളായി ചിന്നിച്ചിതറിയ നിലയിലാണ് വിക്രം ലാന്‍ഡറുള്ളതെന്നാണ് നാസ അറിയിച്ചത്.