'ഗോ ബാക്ക്' മുദ്രാവാക്യങ്ങളുമായി വിദ്യാർത്ഥികൾ; അഭിജിത് ബാനര്‍ജിക്ക് ഡി ലിറ്റ് നൽകിയ ചടങ്ങില്‍ പങ്കെടുക്കാനാകാതെ ബംഗാൾ ഗവർണർ മടങ്ങി

പശ്ചിമ ബംഗാൾ ഗവർണർ ജഗദീപ് ധൻഖറിനെ നസ്രുൽ മഞ്ചയിൽ നടന്ന കൊൽക്കത്ത സർവകലാശാലയുടെ വാർഷിക സമ്മേളനത്തിൽ പങ്കെടുക്കുന്നതിൽ നിന്ന് ഒരു വിഭാഗം വിദ്യാർത്ഥികളെ ചൊവ്വാഴ്ച തടഞ്ഞു. ഇതേ തുടർന്ന് അദ്ദേഹം ചടങ്ങിൽ പങ്കെടുക്കാൻ ആവാതെ മടങ്ങി.

സംസ്കാരവും സഭ്യതയും വിട്ടുവീഴ്ച ചെയ്തവർ സ്വയം വിലയിരുത്തൽ നടത്തണം എന്ന് സർവകലാശാല ചാൻസലർ കൂടിയായ ധൻഖർ പറഞ്ഞു.

ഉച്ചയ്ക്ക് 12.30 ഓടെ ഗവർണർ വേദിയിലെത്തിയ ഉടൻ വിദ്യാർത്ഥികൾ സി‌എ‌എ എൻ‌ആർ‌സി വിരുദ്ധ പോസ്റ്ററുകൾ കയ്യിൽ ഏന്തി, കറുത്ത പതാകകൾ വീശി “ഗോ ബാക്ക്” മുദ്രാവാക്യങ്ങൾ ഉയർത്തി.

ധൻഖർ നേരെ നസ്രുൽ മഞ്ച ഗ്രീൻ റൂമിലേക്ക് പോയി. അവിടെ വെച്ച് നോബൽ സമ്മാന ജേതാവും ചൊവ്വാഴ്ച യൂണിവേഴ്‌സിറ്റി ഓണററി ഡി ലിറ്റ് (ഹോണറിസ് കോസ) നൽകി ആദരിച്ച അഭിജിത് ബാനർജിയെ കണ്ടു. പരിപാടി ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് മറ്റൊരു സംഘം വിദ്യാർത്ഥികൾ വേദിയിലെത്തി ഗവർണർക്കെതിരെ മുദ്രാവാക്യം മുഴക്കി, ഇത് ഉച്ചയ്ക്ക് 1.30- ഓടെ വേദി വിട്ട് പോകാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെ പ്രതിനിധിയാണ് ജഗദീപ് ധൻഖർ എന്നും , കൊൽക്കത്ത സർവകലാശാലയുടെ ചടങ്ങിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് പ്രതിഷേധക്കാർ അവകാശപ്പെട്ടു.