ഉറങ്ങിക്കിടന്ന നവദമ്പതികള്‍ക്ക് ദാരുണാന്ത്യം; കാരണം ഗെയ്‌സര്‍ ഗ്യാസ് ചോര്‍ച്ച

മുംബൈയിലെ നവദമ്പതികള്‍ ശ്വാസം മുട്ടി മരിച്ചു. ഗെയ്‌സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ഘാട്കോപ്പറിലെ കുക്രേജ ടവേഴ്സില്‍ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവരാണ് മരിച്ചത്. ഇരുവരെയും അനക്കമറ്റ നിലയില്‍ മുറിയില്‍ കണ്ടെത്തുകയായിരുന്നു.

ഉടന്‍ ആശുപത്രിയിലെത്തില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. ഈയടുത്താണ് ഇരുവരും വിവാഹിതരായി മുംബൈയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ താമസം തുടങ്ങിയത്. അപകട മരണമാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു.

കുളിമുറിയില്‍ വെള്ളം ചൂടാക്കാനാണ് ഗെയ്‌സര്‍ ഗ്യാസ് സംവിധാനം ഉപയോഗിക്കുക. ഇരുവരും ഹോളി ആഘോഷിച്ച ശേഷം കുളിമുറിയില്‍ നിന്ന് കുളിച്ചു. എന്നാല്‍, ഗെയ്‌സര്‍ ഓഫ് ചെയ്യാന്‍ മറന്നതാകാം അപകട കാരണമെന്നാണ് പൊലീസ് കരുതുന്നത്.

പന്ത് നഗര്‍ പോലീസ് ഇരുവരുടെയും മൃതദേഹങ്ങള്‍ രാജവാഡി ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു. ദമ്പതികള്‍ ഡോര്‍ ബെല്ലിനും മൊബൈല്‍ ഫോണിനും മറുപടി നല്‍കുന്നില്ലെന്ന് അയല്‍ക്കാരും ബന്ധുക്കളും പൊലീസില്‍ വിവരം നല്‍കിയിനെ തുടര്‍ന്നായിരുന്നു പൊലീസ്എത്തിയത്.

ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് ഫ്ളാറ്റിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ദമ്പതികള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.